വര്‍ഗീയത പടര്‍ത്തുന്നവര്‍ കപടവിശ്വാസികൾ: എം.കെ സ്റ്റാലിന്‍
വര്‍ഗീയത പടര്‍ത്തുന്നവര്‍ കപടവിശ്വാസികളാണെന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവര്‍ മതത്തെ ഉപയോഗിക്കുകയാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തിരുവണ്ണാമലൈയില്‍ സര്‍ക്കാരിന്റെ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കാവേ ആണ് ബിജെപിയുടെ വർഗീയ അജണ്ടകൾക്കെതിരെ സ്റ്റാലിൻ രൂക്ഷമായി പ്രതികരിച്ചത്.
മതം ആളുകളെ ഭിന്നിപ്പിക്കാനുള്ള ഉപകരണമാകില്ലെന്നും അത്തരം വിഭജനത്തിന് കാരണമാകുന്നവര്‍ യഥാര്‍ത്ഥ ആത്മീയവാദികളാകില്ലെന്നും ബിജെപിയെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു
‘ഞാന്‍ ഹിന്ദു വിരുദ്ധനല്ല, ഹിന്ദു വിരുദ്ധനാണെന്ന് ആരോപിക്കുന്നവരെ അവഗണിക്കുക്കയാണ്, വിലകുറഞ്ഞ പബ്ലിസിറ്റി നേടാന്‍ ശ്രമിക്കുന്നവരില്‍ നിന്നാണ് ഇത്തരം ആരോപണങ്ങള്‍ ഉണ്ടാക്കുന്നത്.
നുണ പറയുകയും വിലകുറഞ്ഞ പബ്ലിസിറ്റി തേടുകയും ചെയ്യുന്നവരെ ഞാന്‍ കാര്യമാക്കുന്നില്ല.നിങ്ങളും കാര്യമാക്കേണ്ടതില്ല, മറിച്ച് വികസനത്തിലേക്ക് നീങ്ങുക’
ക്ഷേത്രങ്ങളുടെ നവീകരണവും പൈതൃക നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തലും ഉള്‍പ്പെടെയുള്ള വികസനത്തില്‍ ഡിഎംകെയുടെ സംഭാവനകളെക്കുറിച്ച് മതത്തിന്റെ പേരില്‍ രാഷ്ട്രീയം നടത്തുന്നവര്‍ക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.