ഗോൾവാൾക്കറിനെ കുറിച്ച് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു: വിഡി സതീശൻ
ഗോൾവാൾക്കറെ കുറിച്ച് പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ് എന്ന് വി ഡി സതീശൻ. മുൻ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഗോൾവാൾക്കറുടേതിന് സമാനമാണെന്ന പ്രസ്താവനയ്ക്കെതിരെ ആർ.എസ്.എസ് അയച്ച വക്കീൽ നോട്ടീസിനും മറുപടിയായാണ് വിഡി സതീശൻ നിലപാട് വ്യക്തമാക്കിയത്. പ്രസ്ഥവന 24 മണിക്കൂറിനകം പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും എന്നായിരുന്നു ആർ.എസ്.എസ്സിന്റെ വക്കീൽ നോട്ടീസിൽ പറഞ്ഞിരുന്നത്.
ആര്‍എസ്എസ് സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറിന്റെ ‘ബഞ്ച് ഒഫ് തോട്ട്സ്’ എന്ന പുസ്കത്തില്‍ സജി ചെറിയാന്‍ മല്ലപ്പള്ളിയിൽ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന. എന്നാൽ ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിൽ സജി ചെറിയാന്‍ പറഞ്ഞ വാക്കുകളില്ലെന്ന് ആര്‍എസ്എസ് നോട്ടീസില്‍ പറയുന്നു. സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ ബഞ്ച് ഒഫ് തോട്ട്സില്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്