കാവ്യാ മാധവന്റെ മാതാപിതാക്കളുടേയും ദിലീപിന്റെ സഹോദരിയുടേയും മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

single-img
16 June 2022

നടിയെ ആക്രമിച്ച എസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവന്റെ മാതാപിതാക്കളുടേയും ദിലീപിന്റെ സഹോദരിയുടേയും മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. കാവ്യയുടെ അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ എത്തി ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തിയത്.

കാവ്യ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറിന്റേയും ബാങ്ക് ലോക്കറിന്റേയും വിവരങ്ങള്‍ തേടാനാണ് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്. കേസില്‍ കാവ്യയുടെ പങ്ക് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് സബിതയെ ചോദ്യം ചെയ്തത്. നേരത്തെ കാവ്യക്ക് പനമ്പിള്ളി നഗറിലുള്ള സ്വകാര്യബാങ്കില്‍ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നെന്നും അച്ഛന്‍ മാധവന്റെ സഹായത്തോടെയാണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു.