തൃക്കാക്കരയില്‍ പോളിംഗ് അവസാനിച്ചു; കള്ള വോട്ട് ചെയ്തത് യുഡിഎഫ് എന്ന് കോടിയേരി ബാലകൃഷ്ണൻ
തൃക്കാക്കരയില്‍ പോളിംഗ് സമയം അവസാനിച്ചു. മുൻ കണക്കുകൾ മറികടന്നുള്ള പോളിംഗാണ് തൃക്കാക്കരയില്‍ നടന്നത്. ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പോളിംഗ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വരുന്ന വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക.
അതേസമയം, തൃക്കാക്കരയില്‍ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്‌തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തൃക്കാക്കരയിലെ മികച്ച പോളിംഗ് ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘മണ്ഡലത്തിൽ കള്ള വോട്ട് ചെയ്തത് യുഡിഎഫാണ്. വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് കള്ളവോട്ട് ചെയ്യുകയായിരുന്നു. ഇതിൽ പരാതി നല്‍കിയിട്ടുണ്ട്. ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വോട്ടൊക്കെ ചെയ്യിപ്പിക്കാനായിട്ടുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍. വികസനത്തിനൊരു വോട്ട് എന്ന മുന്നണിയുടെ മുദ്രാവാക്യം വോട്ടര്‍മാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.