കൊവിഡ് മാനദണ്ഡങ്ങളിലെ ഇളവ്; എല്ലാ ചടങ്ങുകളോടെയും തൃശൂർ പൂരം നടത്താന്‍ തീരുമാനം
സംസ്ഥാനത്തെ നിലനിൽക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ പൂർണ്ണമായും പാലിച്ചു കൊണ്ട് തന്നെ തൃശൂര്‍ പൂരം നടത്താന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. സംസ്ഥാന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
രോഗനിരക്കിൽ കാര്യമായ കുറവ് വന്നതോടെ കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തിലാണ് എല്ലാ ചടങ്ങുകളോടെയും പൂരം നടത്താന്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പൂരം എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താന്‍ കഴിഞ്ഞിരുന്നില്ല.
നിലവിലെ തീരുമാനത്തിന്റെ തുടർച്ചയായി വിവിധ വകുപ്പുകള്‍ പൂരത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏപ്രില്‍ പകുതിയോടെ മന്ത്രിതല യോഗം ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും.
വന്യൂ മന്ത്രി കെ രാജന്‍, പി ബാലചന്ദ്രന്‍ എംഎല്‍എ, തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ദേവസ്വം പ്രിന്‍സിപ്പല്‍ സെകട്ടറി കെആര്‍ ജ്യോതിലാല്‍, തൃശൂര്‍ ഡിഐജി എ അക്ബര്‍, കലക്ടര്‍ ഹരിത വി കുമാര്‍, തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ആദിത്യ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍, പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ ഉദ്യാഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.