വീണ്ടും എംഎല്‍എ ആയാല്‍ മുസ്ലീങ്ങൾ തിലകം ധരിക്കും; വിദ്വേഷ പ്രസ്താവനയുമായി യുപിയിൽ ബിജെപി എംഎല്‍എ
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വിദ്വേഷ പ്രസ്താവനയുമായി യുപിയിലെ ബിജെപി എംഎല്‍എ രാഘവേന്ദ്ര സിങ്. താന്‍ വീണ്ടും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ മുസ്‌ലിംകള്‍ തൊപ്പിയില്‍ നിന്ന് ‘തിലക’ കുറിയിലേക്ക് മാറുമെന്ന് പറയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്..
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം ഹിന്ദുക്കള്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിൽ മല്‍സരിക്കുന്നതെന്നും ദൊമാരിയഗഞ്ചില്‍ ജനങ്ങള്‍ സലാം പറയുമോ അതോ ജയ് ശ്രീറാം പറയുമോ എന്നും അദ്ദേഹം ചോദിച്ചു. കിഴക്കന്‍ യുപിയിലെ ദൊമാരിയഗഞ്ചില്‍ നിന്നുള്ള എംഎല്‍എയാണ് രാഘവേന്ദ്ര സിങ്ങ്.
അതേസമയം, പ്രസ്താവനയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ‘ഇസ്‌ലാമിക ഭീകരത’യെ ചെറുക്കുന്നതിനുള്ള പ്രസംഗമായിരുന്നു താന്‍ നടത്തിയതെന്ന വിശദീകരണവുമായി രാഘവേന്ദ്ര സിങ് രംഗത്തെത്തി. നേരത്തെ ഇവിടെ ഇസ്‌ലാമിക ഭീകരര്‍ ഉണ്ടായിരുന്നപ്പോള്‍, ഹിന്ദുക്കള്‍ തൊപ്പി ധരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഹിന്ദുവിന്റെ അഭിമാനത്തിനായി എന്തും ത്യജിക്കാന്‍ ഞാന്‍ തയ്യാറാണ്. മുസ്‌ലിംകള്‍ എന്നെ തോല്‍പ്പിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. ഞാന്‍ മിണ്ടാതിരിക്കില്ല,’ രാഘവേന്ദ്ര സിങ് വിശദീകരിച്ചു.