ത്രിപുരയിൽ രണ്ടാം സ്ഥാനം ആർക്ക്; തർക്കവുമായി സിപിഎമ്മും തൃണമൂലും
കഴിഞ്ഞ ദിവസം നടന്ന ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പില്‍സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി തങ്ങളാണെന്ന തൃണമൂല്‍ കോണ്‍ഗ്രസ് വാദത്തെ തള്ളി സിപിഎം. ‘അവര്‍ക്ക്എ വിടെ നിന്നാണ് ഈ ഡാറ്റ കിട്ടിയിരിക്കുന്നതെന്നും സിപിഎമ്മിന് തന്നെയാണ് വോട്ട് ഷെയറില്‍ രണ്ടാം സ്ഥാനമുള്ളതെന്നും സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളില്‍ സിപിഎമ്മാണ് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി എന്ന് പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ,തങ്ങളാണ് രണ്ടാമത്തെ കക്ഷിയെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.
സംസ്ഥാനത്തെ സിവിക് ബോഡി തെരഞ്ഞെടുപ്പില്‍ 120 സീറ്റിലാണ് തൃണമൂല്‍ മത്സരിച്ചതെന്നും 24 ശതമാനം വോട്ട് തങ്ങള്‍ക്ക് കിട്ടിയെന്നും തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് കണ്‍വീനര്‍ ബാപ്തു ചക്രബര്‍ത്തി അവകാശപ്പെട്ടു. വെറും 120 സീറ്റില്‍ മത്സരിച്ച് 24 ശതമാനം വോട്ട് ഞങ്ങള്‍ക്ക് കിട്ടി. എല്ലാ സീറ്റിലും മത്സരിച്ചിരുന്നെങ്കില്‍ 100 ശതമാനം വോട്ടും കിട്ടിയേനെ,’ ചക്രബര്‍ത്തി പറഞ്ഞു.