ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തു; കാമുകനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി എഴുപതുകാരി
ആദ്യ വിവാഹത്തിൽ ഉണ്ടായ മകളെ വിവാഹം ചെയ്ത് കാമുകനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി എഴുപതുകാരി. മഹാരാഷ്ട്രയിൽ മുംബൈയിലാണ്കൊ ലപാതകം നടന്നത്. ഏതാനും വര്‍ഷങ്ങളായി ഒന്നിച്ച് താമസിക്കുന്ന 57കാരനായ കാമുകന്‍ തന്‍റെ ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തതാണ് എഴുപതുകാരിയെ പ്രകോപിപ്പിച്ചത്.
പ്രദേശത്തെ വടാലയിലെ വീട്ടില് വച്ചാണ് കൊലപാതകം നടന്നത്. 70വയസുള്ള ശാന്തി പാലിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ബിമല്‍ ഖന്ന എന്ന് പേരുള്ള ആളാണ് കൊല്ലപ്പെട്ടത്. 1984ൽ ഉണ്ടായ സിഖ് കലാപത്തിന് ശേഷം പഞ്ചാബില്‍ നിന്ന് മുംബൈയിലെത്തി താമസമാക്കിയതായിരുന്നു ശാന്തിപാല്‍.
ഇയാളുടെ ആദ്യവിവാഹത്തില്‍ നിന്നുള്ള മകളുമൊത്താണ് ഇവര്‍ മുംബൈയില്‍ ആ സമയം എത്തിയത്. അവിടെ ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്ത വ്യക്തിയായിരുന്നു ബിമല്‍ ഖന്ന. ഈ സൌഹൃദം പിന്നീട് പ്രണയമായതോടെ ഇവര്‍ വര്‍ഷങ്ങളായി ഒരുമിച്ചായിരുന്നു താമസം. അതേസമയം, ബിമല്‍ ഖന്നയില്‍ ശാന്തി പാലിന് മറ്റൊരു മകള്‍ കൂടിയുണ്ട്.
ഇതിനിടയിലാണ് ശാന്തിപാലിന്‍റെ ആദ്യ ബന്ധത്തിലെ മകളെ ബിമല്‍ ഖന്ന വിവാഹം ചെയ്യുന്നത്. ശാന്തിപാലിനെ അറിയിക്കാതെയായിരുന്നു ഈ വിവാഹം. പക്ഷെവിവരം അറിഞ്ഞ ശാന്തിപാലും ബിമല്‍ ഖന്നയും തമ്മില്‍ ചൊവ്വാഴ്ച വീട്ടില്‍ വച്ച് വാക്കേറ്റമുണ്ടാകുകയായിരുന്നു
ഈ തര്‍ക്കം കയ്യേറ്റത്തിലെത്തിയതോടെ മകളുടെ ജീവിതം ബിമല്‍ ഖന്ന നശിപ്പിച്ചുവെന്ന് പറഞ്ഞ് ശാന്തിപാല്‍ ചുറ്റികയെടുത്ത് അടിക്കുകയായിരുന്നു. അടിയേറ്റ ബിമല്‍ ഖന്ന ബോധരഹിതനായി നിലത്തുവീണ്. നേരത്തെ മസ്തിഷ്കാഘാതം വന്നിട്ടുള്ളയാളാണ് ബിമല്‍. ബോധം നശിച്ച നിലയില്‍ ബിമലിനെ ശാന്തി പാല്‍ തന്നെ ബുധനാഴ്ച ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേയ്ക്കും ബിമല്‍ ഖന്ന മരിച്ചിരുന്നു. കുഴഞ്ഞുവീണതാണെന്ന ശാന്തിപാലിന്‌റെ മൊഴിയില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തലയിലെ മുറിവ് ഡോക്ടര്‍ ശ്രദ്ധിക്കുന്നത്. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് വ്യക്തമാവുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ ശാന്തിപാല്‍ ബിമലിനെ ചുറ്റികയ്ക്ക് അടിച്ച കാര്യം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. സമാനമായ മറ്റൊരു സംഭവത്തില്‍ ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡില്‍ 35കാരനായ ഭര്‍ത്താവിനെ 30 കാരിയായ ഭാര്യ കൊലപ്പെടുത്തിയിരുന്നു.
നവംബര്‍ 12നായിരുന്നു ഈ കൊലപാതകം നടന്നത്. കുന്ദന്‍ സിംഗ് ധാമി എന്ന യുവാവാണ് ഭാര്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ഭാര്യ ടെറസില്‍ നിന്ന് നിലത്തേക്ക് എറിയുകയായിരുന്നു. ആത്മഹത്യയെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം എന്നാല്‍ മൃതദേഹത്തിലെ മുറിവുകളാണ് മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിച്ചത്.