കറിവെക്കാനായി ഒരു മയിലിനെ വാങ്ങിച്ചു; സംഘപരിവാർ സൈബർ ആക്രമണത്തിൽ തളരാതെ ഫിറോസ് ചുട്ടിപ്പാറ
കറിവെക്കാനായി ഒരു മയിലിനെ വാങ്ങിച്ചു എന്ന തലക്കെട്ടോടെ പുതിയ വീഡിയോയുമായി പാചക വീഡിയോകളിലൂടെ മലയാളികൾക്കിടയിൽ പ്രശസ്തനായ യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ. കഴിഞ്ഞ ദിവസം മയിലിനെ കറിവെക്കാനായി ദുബായിലേക്ക് എന്ന പേരിൽ ഇദ്ദേഹം പുറത്തുവിട്ട തന്റെ പുതിയ വീഡിയോയിൽ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ അക്രമവുമായി രംഗത്തെത്തിയത് വിവാദമായിരുന്നു.
ഇതിനെ അവഗണിച്ചാണ് അദ്ദേഹത്തിന്റെ തുടർ വീഡിയോ. കഴിഞ്ഞ ദിവസം, ആദ്യ വീഡിയോയിൽ നമ്മുടെ രാജ്യത്തിന്റെ ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് തകര്‍ക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം ഉയർന്നിരുന്നത്. രാജ്യത്തിന്റെ ദേശീയപക്ഷിയാണ് മയിലെന്നും ഒരു ഭാരതീയന് അതിനെ എവിടെ കണ്ടാലും ബഹുമാനിക്കേണ്ടതുണ്ടെന്നും പറയുന്നു. അതേപോലെ തന്നെ ഏതു നാട്ടില്‍ പോയാലും ഭാരതീയന് ആയിരിക്കണമെന്ന ഉപദേശമായും ധാരാളം ആളുകള്‍ എത്തുന്നുണ്ട്.
‘മയിലിനെ കൊല്ലുന്നതിന് ഇന്ത്യയില്‍ വിലക്കുള്ളത് മയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്. അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യന്‍ പൗരന്മാര് മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്. – ഒരു കമന്റ് ഇങ്ങിനെയായിരുന്നു.
ഇന്ത്യയുടെ ദേശീയപക്ഷിയായ മയിലിനെ കൊന്നുകറിവെയ്ക്കാൻ വിദേശത്തുപോയ നീ,ഭാരതത്തിൽ കൊന്നു കറിവെക്കാൻ അനുവാദമുള്ള പന്നിയെ കൊന്നു കറിവെയ്ക്കുന്നത് ഇതുവരെ യൂട്യൂബിലൂടെ കാണിച്ചിട്ടില്ല അതെന്താണാവോ എന്ന് എഴുതിയവരും ഉണ്ട്.