ഇന്ധനവില വർദ്ധനവിനെതിരെ ബുധനാഴ്ച എൽഡിഎഫ് പ്രതിഷേധം
കൊവിഡ് പ്രതിസന്ധിയില്‍ പൊതു ജനം വലയുമ്പോൾ ഒരു കൂസലുമില്ലാതെയാണ് രാജ്യത്തെ ഇന്ധന വില വർദ്ധിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ.പ്രമുഖ എണ്ണ കമ്പനികളുടെ ജനദ്രോഹത്തിന് കൂട്ടുപിടിച്ച് കേന്ദ്രത്തിലെ മോദി സർക്കാരും ബിജെപിയും കോടികളുടെ ലാഭമാണ് പ്രതിദിനം ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എണ്ണ കമ്പനികളില്‍ നിന്നും പ്രതിഫലമായി കോടികളാണ് ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ഇന്ധന വില കൊള്ളയ്ക്കെതിരെ കേരളത്തില്‍ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ ബുധനാഴ്ച 20 ലക്ഷം പേരെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അന്നേദിവസം വൈകിട്ട് നാല് മണിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് അടിസ്ഥാനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രതിഷേധിക്കുക. സംസ്ഥാനത്തിന്റെ ജനവികാരം രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി ജ്വലിച്ചുയരുമെന്നും വിജയരാഘവൻ വ്യക്തമാക്കി.