ഉൾവനത്തിൽ തണ്ടർബോൾട്ട് സംഘത്തിനുനേരെ കാട്ടാന ആക്രമണം
ഉൾവനത്തിൽ തണ്ടർബോൾട്ട് സംഘത്തിനുനേരെ കാട്ടാന ആക്രമണം. കരുളായി നെടുങ്കയം ഉൾവനത്തിലുണ്ടായ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണത്തിൽ നിലമ്പൂർ ക്യാമ്പിലെ തണ്ടർബോൾട്ട് എ.എസ്.ഐ ഡാനിഷ് കുര്യന് (40) പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ എേട്ടാടെ നെടുങ്കയം വനം സ്റ്റേഷൻ പരിധിയിലെ പുലിമുണ്ടയിൽനിന്ന് മണ്ണള കോളനിയിലേക്ക് പോകുന്ന കാട്ടുപാതയിലാണ് സംഭവം.
തണ്ടർബോൾട്ട് സംഘം വാഹനം നിർത്തി മന്നിക്കടവ് ഭാഗത്തേക്ക് നടന്നുപോകുമ്പോഴായിരുന്നു കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം. സംഘത്തിലുണ്ടായിരുന്ന ഡാനിഷിനെ ഒറ്റയാൻ തുമ്പികൈ കൊണ്ട് രണ്ടു തവണ എടുത്തെറിയുകയായിരുന്നു. കൂടെയുള്ളവർ ബഹളംവെച്ചതിനെ തുടർന്ന് പിന്തിരിഞ്ഞ കാട്ടാന കാട്ടിലേക്ക് മറിയുകയായിരുന്നു. ഡാനിഷിന്റെ വാരിയെല്ലിനും കാലിന്റെ എല്ലിനും പൊട്ടലുണ്ട്.
വിവരമറിഞ്ഞ് പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ ടി.കെ. ഷൈജുവിെൻറ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് ഡാനിഷിനെ സ്ട്രെച്ചറിൽ താഴെയെത്തിച്ച് വിദഗ്ധ ചികിത്സക്ക് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്പ് കാട്ടുപോത്തിെൻറ ആക്രമണത്തിൽ തണ്ടർബോൾട്ട് സേന അംഗത്തിന് പരിക്കേറ്റിരുന്നു.