തലസ്ഥാനത്ത് യുവതിക്ക് ശീതളപാനീയത്തില്‍ ലഹരി കലര്‍ത്തി നല്കി കൂട്ടബലാത്സംഗം; ഒരാള്‍ അറസ്റ്റിൽ
കേരള തലസ്ഥാനത്തെ തീരഗ്രാമമായ അടിമലത്തുറയില്‍ അഞ്ചു പേർ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമലത്തുറ സ്വദേശിയായ യുവാവിനെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ട് പ്രതികളായ നാലുപേർ ഒളിവിൽ പോയി. ഒളിവില്പ്പോയവര്ക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തി.
കൂടുതലായും ഉത്തരേന്ത്യയില്‍ നിന്നുമാത്രം കേള്‍ക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ക്കു സമാനമായ രീതിയിലാണു പരാതിയിലെ വിവരണം. യുവതി ഈ സംഘത്തിന്റെ പിടിയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. യുവതിക്ക് മര്‍ദനമേറ്റതായും ആരോപിക്കുന്നു.
യുവതിയുടെ സുഹൃത്ത് യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തുകയായിരുന്നു എന്ന് യുവതി പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു. അവിടെവച്ച് ശീതളപാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കുകയായിരുന്നു.
മയങ്ങിപ്പോയതോടെ കാറില്‍ കയറ്റി രണ്ടു വീടുകളില്‍ കൊണ്ടുപോയാണ് ബലാത്സംഗത്തിനു വിധേയയാക്കിയത്.
മൂന്നു ദിവസം മുമ്പായിരുന്നു സംഭവം. യുവതിയുടെ പരാതിയിലെ വൈരുധ്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു നടത്തുന്നത്. മറ്റു നാലു പേരുടെ ഒളിയിടങ്ങള്‍ തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.