കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായി; മൂന്നുപേരെ വിവാഹം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ
കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായപ്പോൾ മഹാരാഷ്ട്രയിൽ യുവതി നടത്തിയത് വിവാഹ തട്ടിപ്പ്. ഈ കാലയളവില്‍ മൂന്നുപേരെ വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതിയെ ഒടുവില്‍ പോലീസ് പിടികൂടി. ഈ യുവതി കല്ല്യാണതട്ടിപ്പ് റാക്കറ്റിന്റെ ഭാഗമാണ് എന്നാണ് പോലീസ് നല്കുന്ന വിവരം.
വിവാഹശേഷം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തന്റെ വിലയേറിയ വസ്തുക്കളുമായി വധു കടന്നു കളഞ്ഞു എന്ന നാസിക്കിലെ യോഗേഷ് ഷിര്‍സാത്ത് എന്നയാളുടെ പരാതിയാണ് ഈ വലിയ വിവാഹ തട്ടിപ്പ് പുറത്ത് കൊണ്ട് വന്നത്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിജയ എന്ന അമൃത വിവാഹിതയാണ്.ഇവര്‍ക്ക് ഒരുകുട്ടിയും ഉണ്ട്.
കൊവിഡ് മൂലമുള്ള പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് വരുമാനം നിലച്ചതാണ് ഈ റാക്കറ്റിന്റെ ഭാഗമാകാന്‍ കാരണം എന്ന് ഇവര്‍ പോലീസില്‍ മൊഴി നല്കി. അവസാന മൂന്നു മാസത്തിനിടെ യുവതി മൂന്നുപേരെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. വിവാഹ ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ വരന്റെ വീട്ടിലെ വിലയേറിയ വസ്തുക്കള്‍ മോഷ്ടിച്ച് നാട് വിടുക എന്നതായിരുന്നു രീതി.
മൂന്ന് യുവാക്കളില്‍ യോഗേഷിനെയാണ് അമൃത ആദ്യം വിവാഹം കഴിച്ചത്. അവിടെനിന്നും മുങ്ങിയ ഇവര്‍
അതിന് ശേഷം സന്ദീപ് ഡാര്‍ഡെ എന്നയാളെ കല്ല്യാണം കഴിച്ചു. മൂന്നാമതായാണ് പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരു വിവാഹം കൂടി കഴിക്കുന്നത്.