തൃശൂരിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്നു
തൃശൂർ കുട്ടനെല്ലൂരില്‍ വിനതാ ഡോക്ടറെ കുത്തിക്കൊന്നു. ദന്താശുപത്രിയില്‍ വച്ച് സുഹൃത്തിന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന വനിത ഡോക്ടറാ് മരിച്ചത്. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോന (30) ആണ് മരിച്ചത്. കൊലപാതകം നടത്തിയ സുഹൃത്തിനെ പിടികൂടാനായിട്ടില്ല.
ഇക്കഴിഞ്ഞ ചൊവാഴ്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍വെച്ച് ഡോക്ടര്‍ക്ക് കുത്തേറ്റത്. സുഹൃത്തും ദന്താശുപത്രിയുടെ പാര്‍ട്ണറുമായ മഹേഷാണ് വനിതാ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. രണ്ട് വര്‍ഷമായി സോനയും മഹേഷും ചേര്‍ന്നാണ് ആശുപത്രി നടത്തിവരുന്നത്.
സംഭവത്തിന് ശേഷം പാവറട്ടി സ്വദേശിയായ ഇയാള്‍ ഒളിവിലാണ്. കുട്ടനെല്ലൂരില്‍ ദി ഡെന്റസ്റ്റ് ക്ലിനിക്ക് നടത്തുകയാണ് ഡോ.സോനയും മഹേഷും.
ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട്തര്ക്കമുണ്ടായിരുന്നു. തുടര്‍ന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് മഹേഷ് ആശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്.
സോനയുടെ വയറ്റിലും കാലിലും ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഉടന്‍തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടെ ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്.