കൊലയ്ക്ക് കൊല എന്നതല്ല സിപിഎമ്മിന്‍റെ നയം: കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരത്തെ വെഞ്ഞാറമ്മൂടില്‍ നടന്ന ഇരട്ടകൊലപാതകം കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നതെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വെഞ്ഞാറമ്മൂടില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലചെയ്യപ്പെട്ട രണ്ട് പേർക്ക് പകരം നാലാളെ കൊല്ലാൻ ശേഷിയില്ലാത്ത പ്രസ്ഥാനമല്ല സിപിഎം എന്നും എന്നാൽ, കൊലയ്ക്ക് കൊല എന്നതല്ല സിപിഎമ്മിന്‍റെ നയമെന്നും കോടിയേരി പറഞ്ഞു.ഈ കൊലപാതകത്തിൽ പങ്കുള്ള ഒരാൾ പോലും നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപെടില്ല. കുറ്റം ചെയ്ത പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ ഉറ്റവർക്ക് ജോലി ഉറപ്പാക്കുമെന്നും ഇവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ മുഴുവൻ ചെലവും പാർട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. അക്രമംകൊണ്ടും കൊലപാതകംകൊണ്ടും ഇല്ലാതെയാക്കാന്‍ സാധിക്കുന്ന പാർട്ടിയായിരുന്നെങ്കിൽ സിപിഎം കേരളത്തിൽ ഉണ്ടാകില്ലായിരുന്നു എന്നും കോടിയേരി പറഞ്ഞു.