ഒരു കൊല മറയ്ക്കാൻ നടത്തിയത് ഒൻപത് കൊലകൾ: തെലുങ്കാന കൂട്ടക്കൊലക്കേസിലെ പ്രതി പിടിയിൽ
തെലുങ്കാന കൂട്ടക്കൊലക്കേസിലെ പ്രതി പിടിയിലായി. തെലുങ്കാനയിലെ വാറംഗല്‍ ജില്ലയില്‍ ഒരു കുടുംബത്തിലെ ആറു പേരെയുള്‍പ്പടെ ഒന്‍പതു പേരെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്. സഞ്ജീവ് കുമാര്‍(24) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഒരു യുവതി കൊല്ലപ്പെട്ട സംഭവം മറച്ചു വയ്ക്കുവാനാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നല്കി. ഉറക്ക ഗുളിക ഭക്ഷണത്തില്‍ ഇട്ടു നല്‍കിയതിനു ശേഷം ഒന്‍പതു പേരെയും കിണറ്റിലേക്ക് എറിയുകയായിരുന്നുവെന്നാണ് പ്രതി വെളിപ്പെടുത്തിയത്.
പ്രതി കുറ്റം സമ്മതിച്ചതായി വാറംഗല്‍ പോലീസ് കമ്മീഷണര്‍ വി. രവീന്ദര്‍ മാധ്യമങ്ങളോടു പറഞ്ഞു.മഖ്സൂദ്, ഭാര്യ മകള്‍ ബുഷ്റ, രണ്ട് ആണ് മക്കള്‍, ബുഷ്റയുടെ കുട്ടി എന്നിവരെയും ബിഹാര്‍, ത്രിപുര എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു പേരുടെയും മൃതദേഹങ്ങളാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്.