വാങ്ങി നൽകിയ ഐസ്ക്രീം സ്വീകരിച്ചില്ല; യുവാവിനെ നാലുപേർ ചേർന്ന് തല്ലികൊന്നു
ഡൽഹി: ഐസ്ക്രീം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 25 കാരനെ മർദ്ദിച്ച് കൊന്നു. ഡൽഹിയിൽ സൗത്ത് രോഹിണിയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. സംഭവത്തിൽ പ്രതികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശി അമിത് ശർമയാണ് മരിച്ചത്. ഇയ്യാൾ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഒരു ലൂബ്രിക്കന്റ് മാനുഫാക്ചറിംഗ് യൂണിറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.
സംഭവത്തെക്കുറിച്ച് പുലർച്ചെ 12: 45 ഓടെ ഞങ്ങൾക്ക് ഒരു കോൾ ലഭിച്ചുവെന്ന് അഡൽ സിപി (രോഹിണി) എസ്ഡി മിശ്ര പറഞ്ഞു. സംഭവസമയത്ത് അദ്ദേഹത്തോടൊപ്പം സഹോദരൻ രാഹുലും ഒരു സുഹൃത്ത് ഇഷാന്തും ഉണ്ടായിരുന്നു. പ്രതികൾ ഓടിച്ചിരുന്ന രണ്ട് ബൈക്കുകളുടെ ബൈക്ക് രജിസ്ട്രേഷൻ നമ്പറുകൾ ദൃക്സാക്ഷികൾ – രാഹുലും ഇഷാന്തും രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന് നാല് മണിക്കൂറിനുള്ളിൽ ഞങ്ങൾ ബൈക്കുകൾ കണ്ടെത്തി നാലുപേരെയും പിടികൂടി. ആയുധവും അവരുടെ ബൈക്കുകളും ഞങ്ങൾ പിടിച്ചെടുത്തു. സൗത്ത് രോഹിണി പോലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികളിലൊരാളായ ലക്ഷയ് (27) ലാല ലജ്പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളേജിലെ എംബിബിഎസ് പരീക്ഷ പാസായ വിദ്യാർത്ഥിയാണ്.