ഭാരത് മാതാ കി ജയ് വിളിക്കുന്നവര്‍ക്ക് മാത്രമേ ഇവിടെ നില്‍ക്കാനാകൂ: കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്
ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം രാജ്യത്ത് ജീവിച്ചാല്‍ മതിയെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്. രാജ്യമാകെ നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളി എബിവിപിയുടെ 54ാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഇന്ത്യയ്ക്ക് പുറത്ത് ഒരു ധര്‍മ്മശാല നിര്‍മ്മിക്കാന്‍ സാധിക്കുമോ? ആർക്ക് വേണമെങ്കിലും ഇന്ത്യയില്‍ വരാനോ ജീവിക്കാനോ സാധിക്കുമോ? നമ്മള് ഈ വെല്ലുവിളി ഏറ്റെടുക്കുകയും വ്യക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. ഈരാജ്യത്തിൽ, നിങ്ങള്‍ ഭാരത് മാതാ കി ജയ് വിളിക്കണം. അങ്ങനെയുള്ളവർക്ക് മാത്രമേ ഇവിടെ നില്‍ക്കാനാകൂ”, മന്ത്രി പറഞ്ഞു.
”പൗരത്വ നിയമത്തിന്റെറെ പേരില്‍ ഈ രാജ്യത്തെ ജനങ്ങള്‍ അക്രമണങ്ങളിലേക്ക് കടക്കുമ്പോള്‍ എബിവിപി എന്ന സംഘടനയുടെ ഉത്തരവാദിത്വം കൂടുകയാണ്. നമ്മുടെ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നവരെ തകര്‍ക്കണം. ദേശീയ പ്രസ്ഥാനങ്ങള്‍ക്കേ അതിന് മറുപടി നല്‍കാനാകൂ” പ്രധാന് പറഞ്ഞു.