മംഗലാപുരത്ത് പ്രതിഷേധത്തില്‍ സംഘര്‍ഷം: പോലീസ് വെടിവെപ്പ്; രണ്ടു പേരുടെ നില ഗുരുതരം
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമത്തിനെതിരായ മംഗലാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധത്തിൽ സംഘർഷം. ഇവിടെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിവെയ്പ്പ് നടത്തിയതായി സൂചനയുണ്ട്. തങ്ങൾ റബര്‍ ബുള്ളറ്റാണ് പ്രയോഗിച്ചതെന്നാണ് പോലീസ് പറയുന്നത്.
പോലീസ് നടത്തിയ വെടിവെപപ്പില്‍ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ
പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്തിൽ നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പക്ഷെ നിരോധനാജ്ഞ നിലനില്ക്കുമ്പോള് തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കാനെത്തിയത്.
പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. തുടക്കത്തിൽ ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് തുടര്‍ന്നാണ് റബര്‍ ബുള്ളറ്റിന് ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്.
സംഘര്‍ഷ ശേഷം മംഗലാപുരത്തെ അഞ്ച് പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നാളെ രാത്രി വരെ കൂടി നിരോനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടെ റോഡ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ ഉണ്ടായതോടെയാണ് പോലീസ് നിരോധനാജ്ഞ ആദ്യം പ്രഖ്യാപിച്ചത്. മംഗലാപുരം നഗരപരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.