ഇന്ത്യയുടെ സെമി ഹൈസ്പീഡ് ട്രെയിന്‍; ‘വന്ദേ ഭാരത്’ പരീക്ഷണ ഓട്ടം വിജയം

single-img
29 September 2019

രാജ്യത്തിന്റെ സെമി ഹൈസ്പീഡ് ട്രെയിന്‍ ‘വന്ദേ ഭാരത്’ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത മാസം മൂന്നുമുതല്‍ സര്‍വിസ് ആരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഡൽഹി -ശ്രീ വൈഷ്ണോദേവി കത്ര റൂട്ടിലാണ് ട്രെയിന്‍ സര്‍വിസ് നടത്തുക.

നിലവിൽ ട്രെയിനുകള്‍ ഈ റൂട്ടില്‍ 12 മണിക്കൂര്‍ സമയമെടുക്കുമ്പോള്‍ വന്ദേഭാരത് എട്ടുമണിക്കൂര്‍ കൊണ്ട് ലക്ഷ്യത്തിലെത്തും.ഒരു മണിക്കൂറില്‍ 160 കിലോമീറ്ററാണ് അനുവദനീയമായ വേഗത. ഈ ട്രെയിനിന് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഓടാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.

ഡൽഹി -ശ്രീ വൈഷ്ണോദേവി കത്ര റൂട്ടില്‍ പരമാവധി 130 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാണ് ട്രെയിന്‍ ഓടിക്കുക. വാഹനത്തിന്16 കോച്ചുകളാണ് ഉള്ളത്. ഭിന്നശേഷിക്കാർക്കും സൗഹൃദമായിട്ടാണ് കോച്ചുകളുടെ നിര്‍മാണം. ട്രെയിനിൽ ഓരോ കോച്ചിലും സിസിടിവി ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്.