യു ഡി എഫ് കോട്ടകള്‍ തകര്‍ത്ത് മാണി സി കാപ്പന്‍; ലീഡ് 4000 കടന്നു

single-img
27 September 2019

പാലാ: പാലായില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ മുന്നേറുകയാണ്. കാപ്പന്റെ ഭൂരിപക്ഷം 4000 കടന്നു.
രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍ പഞ്ചായത്തുകളിലെ ശക്തികേന്ദ്രങ്ങളിലും യുഡിഎഫിന്‌ കാലിടറി. 

യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. കാപ്പന് ലീഡ് ഉയര്‍ന്നതോടെ എല്‍ഡിഎഫ് വോട്ട് മറിച്ചെന്ന ആരോപണവുമായി ജോസ് ടോം രംഗത്തെത്തി. കള്ളന്‍ കപ്പലില്‍തന്നെയെന്നായിരുന്നു ജോസ് ടോമിന്റെ പ്രതികരണം. ജോസ് കെ മാണി വിഭാഗത്തെ പഴിചാരി പി ജെ ജോസഫും രംഗത്തെത്തിയിട്ടുണ്ട്.