പുത്തുമലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെടുത്തു: രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയെത്തും

single-img
10 August 2019

കല്‍പ്പറ്റ: കനത്ത മഴയെത്തുടര്‍ന്ന് വയനാട് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. അഗ്നിശമനസേനയുടെ 40 അംഗ ടീമാണ് തെരച്ചില്‍ നടത്തുന്നത്. ഇവിടെനിന്നും ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.

നാവികസേന ഇവിടേക്ക് എത്തിച്ചേരുന്നതേയുള്ളു.
കല്ലും മണ്ണും ചെളിയലും രണ്ടാള്‍പ്പൊക്കത്തില്‍ വരെ അടിഞ്ഞ് കൂടിയ പ്രദേശത്ത് നിന്നാണ് സൈന്യത്തിനും എന്‍ഡിആര്‍എഫ് സംഘത്തിനും ഫയര്‍ഫോഴ്‌സിനും എല്ലാം രക്ഷാ പ്രവര്‍ത്തനം തുടങ്ങേണ്ടത്.

പൂത്തുമലയില്‍ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികളുടെ രണ്ട് ലയങ്ങളും ഇരുപതോളം വീടുകളും എട്ട് കുടുംബങ്ങള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സുകളും പള്ളിയും അമ്പലവും കടകളും അടക്കം എല്ലാം ഒലിച്ചുപോയ അവസ്ഥയിലാണ്.