കോണ്‍ഗ്രസ് അധ്യക്ഷനെ ശനിയാഴ്ച അറിയാം

single-img
9 August 2019

ദില്ലി: കോണ്‍ഗ്രസിന്‍റെ പുതിയ ദേശീയ അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും. മുകുൾ വാസ്നിക്കിന്‍റെ പേരാണ് മുതിര്‍ന്ന നേതാക്കള്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.

സുശീല്‍ കുമാര്‍ ഷിന്‍ഡെ, സച്ചിന്‍ പൈലറ്റ് തുടങ്ങിയവരുടെയും പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.

സോണിയാ ഗാന്ധി, പ്രിയങ്ക എന്നിവരെ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കരുതെന്ന് രാഹുല്‍ നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് കഴിഞ്ഞ മേയ് 25-നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചത്.

നാളെ പ്രവര്‍ത്തക സമിതിക്ക് മുന്നോടിയായി നടക്കുന്ന സംസ്ഥാനനേതാക്കളുടെ യോഗത്തിലും സമവായചര്‍ച്ച ഉണ്ടാകും. പ്രവര്‍ത്തക സമിതിയംഗങ്ങളെ കൂടാതെ പിസിസി അധ്യക്ഷന്മാരുടെയും, എഐസിസി ഭാരവാഹികളുടെയും, എംപിമാരുടെയും നിലപാട് കൂടി യോഗത്തില്‍ ചോദിച്ചറിയും. പ്രവര്‍ത്തകസമിതി വിശാലയോഗമാക്കി മാറ്റി പ്രഖ്യാപനം നടത്താനാണ് ധാരണ.