അനാശാസ്യ കേന്ദ്രങ്ങളില്‍ പൊലീസ് റെയിഡ്; വിദേശികള്‍ അടക്കം 35 പേര്‍ പിടിയില്‍

single-img
1 July 2019

നോയിഡയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്പാ സെന്ററുകളുടെ മറവില്‍ അനാശാസ്യം നടത്തിയിരുന്നവര്‍ പിടിയില്‍. വിദേശികള്‍ അടക്കം 35 പേര്‍ അറസ്റ്റിലായി. 25 പേര്‍ സ്ത്രീകളാണ്. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് വൃത്തങ്ങള്‍ വിസമ്മതിച്ചു.

ഞായറാഴ്ച രാത്രിയാണ് നിരവധി കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തിയത്. നോയിഡ കൊമേഷ്യല്‍ സെക്ടര്‍ 18ലെ 14 മസാജിംഗ് പാര്‍ലറുകളിലാണ് ഒരേ സമയം ഡല്‍ഹി പൊലീസ് പരിശോധന നടത്തിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധന രാത്രി മുഴുവന്‍ നീണ്ടുനിന്നതായി പൊലീസ് സൂപ്രണ്ട് വിനീത് ജെയ്‌സ്‌വാള്‍ വ്യക്തമാക്കി.

14 സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് പരിശോധന. ഏതാണ്ട് ഒരുലക്ഷത്തോളം രൂപ, ബിയര്‍, ഉപയോഗിച്ചതും അല്ലാത്തതുമായ ഗര്‍ഭനിരോധന ഉറകള്‍ തുടങ്ങിയവ ഇവിടെനിന്നും കണ്ടെത്തി. പരിശോധന നടത്തിയ മൂന്ന് മസാജ് പാര്‍ലറുകള്‍ അനാശാസ്യകേന്ദ്രങ്ങളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടി. മറ്റുള്ള സ്ഥലങ്ങളില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.