ആരോപണം തെളിഞ്ഞാൽ പൊതുജീവിതവും എംപി സ്ഥാനവും വേണ്ടെന്നു വയ്ക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

single-img
30 May 2019

കാസർകോട് ഉപതിരഞ്ഞെടുപ്പു ദിവസം വരിയിൽ നിന്നവരോടു വോട്ടു ചോദിച്ചെന്ന ആരോപണം തെളിഞ്ഞാൽ പൊതുജീവിതവും എംപി സ്ഥാനവും വേണ്ടെന്നു വയ്ക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. ആരോപണം ഉന്നയിച്ചവർ അതു തെളിയിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും. തെളിവുകൾ കയ്യിലുള്ളവർ പുറത്തു വിടട്ടെയെന്നും ഉണ്ണിത്താൻ വെല്ലുവിളിച്ചു.

തിരഞ്ഞെടുപ്പു ഫണ്ട് തിരിമറിയുണ്ടായതു വിഷമമുണ്ടാക്കി. അതു ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. അവർ യുക്തമായ തീരുമാനമെടുക്കും. ഇനിയും അതിനു പിന്നാലെ പോകാൻ താൽപര്യമില്ല. രാഷ്ട്രീയ ജീവിതത്തിൽ തനിക്കു ലഭിക്കേണ്ട നീതി വൈകി. തന്റെ ചെറുവിരലിൽ പോലും പിടിച്ചുയർത്താൻ ആരുമുണ്ടായില്ല.– ഉണ്ണിത്താൻ പറഞ്ഞു.