കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു ; അക്രമം കൊണ്ട് ആശയത്തെ ഇല്ലാതാക്കാനാകില്ല: നരേന്ദ്രമോദി
കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍വ്യാപകമായി ആക്രമിക്കപ്പെടുന്നു എന്ന ആരോപണം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളുടെ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്. അക്രമം കൊണ്ട് ആശയത്തെ ഇല്ലാതാക്കാനാകില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ത്രിപുരയിൽ വ്യാപകമായി ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. അതുപോലെ കേരളത്തിലും ബംഗാളിലും അക്രമം തുടരുന്നു.ബിജെപിയുടെ ആശങ്ങളെ ഇല്ലാതാക്കാനാണ് കൊന്നുകളയുന്നത്. മോദി പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് ഉത്തരവാദിത്തം ഉള്ള സർക്കാരിനെ ജനം തെരഞ്ഞെടുത്തു. ഈ തെരഞ്ഞെടുപ്പ് വിജയം ഒരിക്കലും തന്റെ വിജയമല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. വോട്ടെണ്ണും മുന്പ് തന്നെ വിജയം ഉറപ്പായിരുന്നു. അതാണ് പാര്‍ട്ടി പ്രവര്‍ത്തകരിലുള്ള വിശ്വാസമെന്നും മോദി വിശദീകരിച്ചു. ബിജെപി എന്നത് ഹിന്ദി ഹൃദയ ഭൂമിയുടെ മാത്രം പാർട്ടി എന്ന വിമർശനങ്ങളും പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. രാജ്യത്ത് നോർത്ത് ഈസ്റ്റ് ഉൾപ്പടെ ഉള്ള പ്രദേശങ്ങളിലും ബിജെപി അധികാരത്തിലുണ്ട് എന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.
രണ്ടാം വിജയം നേടിയ മോദി സർക്കാർ എന്ന മുദ്രാവാക്യം ഉയർത്തി കാശിയിൽ നിന്ന് തുടങ്ങിയ തെരഞ്ഞെടുപ്പ് യാത്ര, വിജയിച്ചെത്തിയ നരേന്ദ്രമോദിക്ക് വാരാണസിയല്‍ പ്രവര്‍ത്തകര്‍ ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്. ഹര ഹര മഹാ ദേവ് വിളിയോടെയായിരുന്നു പ്രസംഗത്തിന്‍റെ തുടക്കം.