ഇനി യുപിഎ ഇല്ല; പകരം എസ് ഡി എഫ്: നേതാക്കൾ ഇന്നുതന്നെ രാഷ്ട്രപതിയെ കാണും
രാജ്യം ആര് ഭരിക്കുമെന്നറിയാൻ കേവലം മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രതിപക്ഷ സഖ്യം. സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ടെന്ന പുതിയ പേരിൽ സഖ്യം രൂപീകരിക്കാൻ തീരുമാനമായി. തെരഞ്ഞെടുപ്പിൽ സാധ്യത തെളിഞ്ഞാൽ ഇന്നു തന്നെ എസ് ഡി എഫ് എന്ന പേരിൽ രാഷ്ട്രപതിയെ നേതാക്കൾ കാണും. എക്സിറ്റ് പോളിന്റെ അടിസ്ഥാനത്തിൽ അതീവ നാടകീയ നീക്കങ്ങളാണ് ഡൽഹിയിൽ അരങ്ങേറുന്നത്.
മോദി സർക്കാരിനെ ഏതുവിധേയെനയും അധികാരത്തിൽ തിരിച്ചെത്തുന്ന തടയാനാണ് പ്രതിപക്ഷ ഐക്യത്തിന്റെ ശ്രമം. യുപിഎയ്ക്ക് പുറമെ തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, എസ് പി, ബി.എസ്.പി, തെലുങ്ക് ദേശം പാർട്ടി തുടങ്ങിയ പ്രമുഖ പ്രതിപക്ഷങ്ങളെല്ലാം തന്നെ ഒരു കുടക്കീഴിൽ അണിനിരക്കും.
വിശാലപ്രതിപക്ഷത്തിൽ നിന്ന് അകലം പാലിച്ചിരുന്ന നവീൻ പട്നായികിന്റെ ബിജു ജനതാദൾ, കെ ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി, ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ് എന്നീ പാർട്ടികളുമായി ചർച്ച നടത്തുന്നത് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ നേരിട്ടാണ്.