വടകരയിൽ സിപിഎം വിമത സ്വതന്ത്രനായി മത്സരിച്ച സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു
വടകര ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി ഒ ടി നസീറിന് വെട്ടേറ്റു. ഇന്ന് വൈകിട്ട് തലശേരി പുതിയസ്റ്റാന്‍റ് പരിസരത്ത് നില്‍ക്കുകയായിരുന്ന നസീറിനെ മൂന്നംഗ സംഘമാണ് അക്രമിച്ചത്. ഇവരുടെ ആക്രമണത്തില്‍ കാര്യമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പോലീസ് ആശുപത്രിയിലെത്തി നസീറിന്‍റെ മൊഴി രേഖപ്പെടുത്തി. ബൈക്കിലെത്തിയ മൂന്ന് ആളുകൾ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് നസീര്‍ പോലീസിനോട് പറഞ്ഞു. മുൻപ് സിപിഎം പ്രവര്‍ത്തകനായിരുന്ന നസീര്‍ പിന്നീട് പാര്‍ട്ടിയുമായി തെറ്റിപ്പിരിയുകയായിരുന്നു. പിന്നീടാണ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.
മുൻപ് തലശേരി നഗരസഭയില്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുള്ള നസീര്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ തലശേരിയില്‍ വച്ച് അദ്ദേഹത്തെ കല്ലെറിഞ്ഞ കേസിലെ പ്രതി കൂടിയാണ്.