പാലാ ഉപതെരഞ്ഞെടുപ്പ്; പ്രചരിക്കുന്ന വാർത്തകൾക്ക‌് പിന്നിൽ ബിജെപിയുടെ കോട്ടയം ജില്ലാ നേതൃത്വമാണെങ്കിൽ അത് പിതൃശൂന്യത: പി സി ജോർജ‌്
പാലായിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട‌് പ്രചരിക്കുന്ന വാർത്തകൾക്ക‌് പിന്നിൽ ബിജെപി കോട്ടയം ജില്ലാ നേതൃത്വമാണെങ്കിൽ അത് പിതൃശൂന്യതയാണെന്ന‌് പി സി ജോർജ‌് എംഎൽഎ . തെരഞ്ഞെടുപ്പില്‍ തന്റെ മകൻ എൻഡിഎ സ്ഥാനാർഥിയാകുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ‌്. ഇത് വ്യക്തമാക്കിയിട്ടും പിന്നെയും വാർത്തകൾ വരുന്നത‌് പിതൃശൂന്യതയാണ‌്.
ബിജെപിക്കാരാണ‌് വ്യാജ വാര്‍ത്തയുടെ പിന്നിലെങ്കിൽ അവർക്കും പിതൃശൂന്യത ബാധകമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. അന്തരിച്ച മാണിയുടെ മൃതദേഹത്തോട് ജോസ് കെ മാണി അനാദരവ് കാണിച്ചുവെന്ന് പി സി ജോർജ് വീണ്ടും കുറ്റപ്പെടുത്തി . മാണിയുടെ മൃതദേഹം സംസ്കരിച്ച സ്ഥലം കണ്ടാൽ അത് മനസ്സിലാവും. അദ്ദേഹം അത്യാഹിത നിലയിൽ കിടക്കുമ്പോഴും മകനും മകളും വോട്ട് തേടി നടക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളാ കോൺഗ്രസ് പിരിച്ചുവിടണമെന്ന് നേരത്തെ ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോൾ അത് തനിയെ തീരുന്ന അവസ്ഥയാണ്. പി ജെ ജോസഫ് മാണിയുടെ അനുശോചനം നടത്തിയ രീതി ശരിയായില്ലെന്നും ജോർജ് പറഞ്ഞു. ചേർത്തലയിൽ എൻഡിഎയുടെ സംസ്ഥാനതെരെഞ്ഞെടുപ്പ് അവലോകനത്തിനെത്തിയതായിരുന്നു പിസി ജോർജ്.