കാവൽക്കാരൻ കള്ളൻ; പരാമർശത്തിൽ രാഹുൽ ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞു
8 May 2019
കാവൽക്കാരൻ കള്ളനാണെന്ന പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞു. നേരത്തെ അദ്ദേഹം ഖേദം പ്രകടിപ്പിച്ച് സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഇത് കോടതി നിരാകരിച്ചതോടെയാണ് അദ്ദേഹം നിരുപാധികം മാപ്പ് പറഞ്ഞുള്ള പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.
കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ അഭ്യർത്ഥിച്ചു. റഫാല്‍ ഇടപാടില്‍ കോടതി കാവല്ക്കാരന് കള്ളനാണെന്ന് കണ്ടെത്തിയെന്ന് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. കോടതി അങ്ങനെ അഭിപ്രായപ്പെട്ടിട്ടില്ലെന്നും, രാഹുലിന്റെ പ്രസ്താവന കോടതി അലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രിംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്.