ലോകത്തിനു മാതൃകയായി ജസീന്താ ആർഡേണിൻ്റെ നാട്ടിലെ പത്രം; ന്യൂസിലാൻഡ് വീണ്ടും അതിശയിപ്പിക്കുകയാണ്

single-img
22 March 2019

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമയിൽ ന്യൂസിലാൻഡ് വീണ്ടും ലോകത്തിനു മാതൃകയാകുന്നു.  വെള്ളിയാഴചയിറങ്ങിയ രാജ്യത്തെ പ്രമുഖ പത്രങ്ങൾ മുൻപേജിൽ കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിച്ചുകൊണ്ടായിരുന്നു പ്രസിദ്ധീകരിച്ചത്. മരണപ്പെട്ടവരുടെ പേരുകളും മുൻപേജിൽ പ്രസിദ്ധീകരിച്ചിരുന്നു.

വെള്ളിയാഴ്ച പ്രാർഥനയ്ക്കായി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകളാണ് ക്രൈസ്റ്റ്ചർച്ചിലെ സെൻട്രൽ ഹാഗ്‌ലി പാർക്കിൽ ഒത്തുചേർന്നത്.

രാജ്യം ആകമാനം രണ്ടുമിനിട്ട് ദുഖാചരണം നടത്തുകയും ചെയ്തു. 42 പേർ കൊല്ലപ്പെട്ട അൽനൂർ മോസ്കിനു 500 മീറ്റർ മാത്രം മാറിയായിരുന്നു ചടങ്ങ് നടന്നത്. പ്രധാനമന്ത്രി ജസീൻഡ ആർഡേണും ചടങ്ങിൽ പങ്കെടുത്തു.

വെള്ളിയാഴ്ച പ്രാർഥനയ്ക്കുള്ള ആഹ്വാനം രാജ്യവ്യാപകമായി സംപ്രേഷണം ചെയ്തിരുന്നു. ദേശീയ ടെലിവിഷൻ ചാനലിലൂടെയും റേഡിയോയിലൂടെയും ആണ് പ്രധാനമന്ത്രി ആഹ്വാനം നൽകിയത്.

വെള്ളിയാഴ്ച പ്രാർഥനയിൽ സംബന്ധിക്കാൻ മുസ്‌ലിംകളല്ലാത്ത ആയിരക്കണക്കിന് ആളുകളും എത്തിയിരുന്നു. കനത്ത സുരക്ഷയിലാണ് ചടങ്ങ് നടന്നത്. രണ്ടു മോസ്കുകളും വെള്ളിയാഴ്ച പ്രാർഥനയ്ക്കായി ഇന്നു വീണ്ടും തുറന്നു. ഭൂരിഭാഗം ആളുകളും കൊല്ലപ്പെട്ട അൽനൂർ മോസ്കിലെ കേടുപാടുകൾ തീർത്തു വീണ്ടും പ്രാർത്ഥനയ്ക്കായി തുറന്നു.