`ഇനിമേലാൽ പെൺകുട്ട്യോളോട് ഇമ്മാതിരി തോന്ന്യാസം കാണിക്കരുത്´: മഹാരാജാസിലെ പെൺകുട്ടികളോട് അപമര്യാദ കാട്ടുകയും ലൈംഗികാവയവ പ്രദർശനം നടത്തുകയും ചെയ്തയാളെ പരസ്യമായി പെരുമാറി വിദ്യാർത്ഥിനികൾ
മഹാരാജാസ് വനിതാ ഹോസ്റ്റലിലെ മുന്നിൽ നിരന്തരമായി പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാവയവ പ്രദർശനം നടത്തുകയും ചെയ്ത സാമൂഹ്യവിരുദ്ധനെ എതിരിട്ട് മഹാരാജാസിലെ പെൺപട. ന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി അപർണ വിനോദും സംഘവുമാണ് തങ്ങളുടെ അപമര്യാദയായി പെരുമാറിയ ആളെ ക്യാമ്പസിൽ ഇട്ടു കൈകാര്യം ചെയ്തത്.
യുവാവ് പതിവുപോലെ ഇന്നും ലൈംഗികാവയവ പ്രദർശനം നടത്തവെ ഹോസ്റ്റലിൽ നിന്ന് ഒരു പെൺകുട്ടി അതിൻറെ ചിത്രം പകർത്തുകയും അത് ക്യാമ്പസിലെ സഹപാഠികൾക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു തുടർന്ന് വിദ്യാർത്ഥികൾ എറണാകുളം നഗരത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ ക്യാമ്പസിൽ കൊണ്ടുവന്നതിനു ശേഷം മാതൃകാപരമായ ശിക്ഷ നൽകി മേലാൽ ഇത് ആവർത്തിക്കരുത് എന്ന താക്കീതും നൽകിയാണ് മഹാരാജാസുകാർ പ്രതിയെ പോലീസിൽ ഏൽപ്പിച്ചത്. പ്രതി തമിഴ്നാട്ടിൽ നിന്ന് ജോലി തേടി കൊച്ചിയിലെത്തിയാണ് എന്നാണ് വിവരം.
“ഇനിമേലാൽ പെൺകുട്ട്യോളോട് ഇമ്മാതിരി തോന്ന്യാസം കാണിക്കരുത് വൃത്തികെട്ടവനെ” എന്നായിരുന്നു അപർണയുടെ വാക്കുകൾ. മഹാരാജാസ് വനിതാ ഹോസ്റ്റലിലെ സെക്രട്ടറിയാണ് അപർണ.