ശാന്തിഗിരി പ്രണവപത്മം പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങും; സമ്മാനിക്കുന്നത് ഉന്നത കമ്മ്യൂണിസ്റ്റ് നേതാവും മുൻ നേപ്പാൾ പ്രധാനമന്ത്രിയുമായ ജാലാനാഥ് ഖനല്‍
ശാന്തിഗിരി ആശ്രമം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രണവപത്മം പരസ്കാരം ചലച്ചിത്ര നടന് മോഹന്‍ലാൽ ഏറ്റുവാങ്ങും. വജ്രബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് പ്രസ്തുത പുരസ്കാരം സമ്മാനിക്കുന്നത്. . ഈവരുന്ന മാര്‍ച്ച് 25ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് മുന്‍ നേപ്പാല്‍ പ്രധാനമന്ത്രിയും ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(യുണിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിസ്റ്റ്) യുടെ മുന്‍ചെയര്‍മാനും സ്ഥാപക നേതാവുമായ ജാലാനാഥ് ഖനല്‍ പുരസ്കാരം സമ്മാനിക്കും.
ചലച്ചിത്ര രംഗത്തും സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലും നല്കിയ സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് മോഹന്‍ലാലിന് പരസ്കാരം നിശ്ചയിച്ചതെന്ന് ശാന്തിഗിരി ആശ്രമം പ്രതിനിധി സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തന്പി,സാഹിത്യകാരന് ഡോ. ജോര്‍ജ് ഓണക്കൂര്‍, സംവിധായകനും നടനുമായ കെ. മധുപാല്‍,സരസ്വതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്മാന് ഡോ. ജി. രാജ് മോഹന്‍ എന്നിവരടങ്ങിയ പുരസ്കാര നിര്‍ണ്ണയ സമിതിയാണ് പുരസ്കാരത്തിനായി മോഹന്‍ലാലിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം.