കര്‍ണാടകത്തില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി: രാജിവെക്കാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി

single-img
28 January 2019

കര്‍ണാടകത്തില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നു. ഭരണപക്ഷത്തെ തര്‍ക്കം രൂക്ഷമാക്കി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ക്ക് എതിരെ രംഗത്ത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ പലപ്പോഴും അതിരുകടക്കുകയാണെന്ന് കുമാരസ്വാമി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. തന്നെ അവര്‍ക്കു താല്‍പര്യമില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കോണ്‍ഗ്രസ് എംഎല്‍എമാര്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുകയാണ്. കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെ പാര്‍ട്ടി നേതൃത്വം നിലയ്ക്കു നിര്‍ത്തണമെന്നും കുമാരസ്വാമി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയാണു തങ്ങളുടെ മുഖ്യമന്ത്രിയെന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി.

സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായാല്‍ മതിയായിരുന്നുവെന്നും കര്‍ണാടകയില്‍ നിരവധി വികസനങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും ചില മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറഞ്ഞിരുന്നു. സിദ്ധരാമയ്യ മാത്രമാണു തങ്ങളുടെ നേതാവെന്ന് കര്‍ണാടക മന്ത്രി എം.ടി.ബി. നാഗരാജ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നിയമസഭാംഗങ്ങളും നിലപാടെടുത്തിരുന്നു.

അതേസമയം അഭിപ്രായം അറിയിക്കുന്നതില്‍ എന്താണു തെറ്റെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വര പ്രതികരിച്ചു. സിദ്ധരാമയ്യയാണ് ഏറ്റവും മികച്ച മുഖ്യമന്ത്രി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയാണ് അദ്ദേഹം. അഭിപ്രായം പറയുന്നതില്‍ എന്താണ് തെറ്റ്. മുഖ്യമന്ത്രിയെന്ന നിലയില്‍ കുമാരസ്വാമിക്കെതിരെ പരാതികളൊന്നുമില്ലെന്നും പരമേശ്വര വ്യക്തമാക്കി.