ഉത്തർപ്രദേശിൽ എസ്പി- ബിഎസ്പി സഖ്യമെന്ന് അഭിപ്രായസർവ്വേ; ബിജെപി തകർന്നടിയും

single-img
24 January 2019

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഉത്തര്‍പ്രദേശിൽ ബിജെപി തകർന്നടിയുന്ന അഭിപ്രായ സർവ്വേ ഫലം.  യുപിയിൽ എസ്പി- ബിഎസ്പി സഖ്യം മേല്‍കൈ നേടുമെന്ന് എബിപി നടത്തിയ അഭിപ്രായ സർവ്വേയാണ് പ്രവചിക്കുന്നത്. . മഹാസഖ്യം 51 സീറ്റ് നേടുമ്പോള്‍ എന്‍ഡിഎ 25 സീറ്റില്‍ ഒതുങ്ങുമെന്നാണ് സർവ്വേഫലം പറയുന്നത്.

എന്നാൽ കോണ്‍ഗ്രസിന് നാല് സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നും സർവ്വേ ഫലം പറയുന്നു. പ്രിയങ്കാ ഗാന്ധിക്ക് ചുമതല നല്‍കിയിട്ടുള്ള  കിഴക്കന്‍ യുപിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നേടാനാവില്ലെന്നാണ് സര്‍വെ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം ബീഹാറില്‍ എന്‍ഡിഎ തൂത്തുവാരുമെന്നാണ് സര്‍വെ. സംസ്ഥാനത്ത് മോദി- നീതീഷ് സഖ്യം 35 സീറ്റുകള്‍ നേടും. ലാലു പ്രസാദിന്റെ ആര്‍ജെഡിക്ക് അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിക്കുക. യുപിയിലെ ബുന്ദല്‍ഖണ്ഡ് മേഖലയില്‍ മഹാസഖ്യം പതിനഞ്ചില്‍ എട്ട് സീറ്റും എന്‍ഡിഎ ആറ് സീറ്റും കോണ്‍ഗ്രസ് ഒരു സീറ്റും നേടുമെന്നാണ്  വിലയിരുത്തൽ.