മോദിക്കും സംഘപരിവാറിനും എതിരെ നിലപാടെടുത്ത പ്രേമചന്ദ്രനെ സംഘിയാക്കാൻ ശ്രമം: ചെന്നിത്തല
കൊല്ലത്ത് ആര്‍എസ്പി എന്‍കെ പ്രേമചന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുന്നണി നേതാക്കളുമായി കൂടിയാലോചന നടത്തിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രേമചന്ദ്രനെ കുറെ നാളായി സിപിഎം വേട്ടയാടുകയാണ്. മോദിക്കും സംഘപരിവാറിനും എതിരെ ശക്തമായ നിലപാടെടുത്ത പ്രേമചന്ദ്രനെ ഇപ്പോള്‍ സംഘിയാക്കാനാണ് ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന ജയം നേടാനാവുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയം ഒരു ഫോറത്തിലും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചെന്നിത്തല അറിയിച്ചു. ചര്‍ച്ച ചെയ്യാതെ ഇക്കാര്യത്തില്‍ പ്രതികരണം നടത്താനാവില്ല. സ്ഥാനാര്‍ഥികളെക്കുറിച്ച് ധാരണയായെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ കെപിസിസി പ്രസിഡന്റിന് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഇക്കാര്യത്തില്‍ യുഡിഎഫ് ചെയര്മാന് എന്ന പദവിയില്‍ ഇരുന്നു പ്രതികരിക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഘടകകക്ഷികളോടു ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണത്. തൻ്റെ വ്യക്തിപരമായ അഭിപ്രായത്തിനു പ്രസക്തിയൊന്നുമില്ല. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ല.
കാരുണ്യ ചികിത്സാ പദ്ധതി നിര്‍ത്തിയതിന് ചെന്നിത്തല സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി. പാവപ്പെട്ടവരോട് ഒരു കാരുണ്യവുമില്ലാത്ത സര്‍ക്കാരാണ് സ്ംസ്ഥാനം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.