പ്രതിപക്ഷ റാലിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി

single-img
21 January 2019

കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ശനിയാഴ്ച തൃണമുല്‍ കോണ്‍ഗ്രസ് നടത്തിയ മെഗാറാലിക്കായി കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചതെന്ന് ബി.ജെ.പി. ഇതിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയയ്ക്കുമെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം മുകുള്‍ റോയ് മാധ്യമങ്ങളോട് പറഞ്ഞു.

റാലിയോടനുബന്ധിച്ച് സ്ഥാപിച്ച നിരവധി കട്ടൗട്ടുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയ്ക്കും നൂറു കണക്കിന് വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തതിനും ചെലവഴിച്ച വന്‍തുകയുടെ സ്രോതസ് വെളിപ്പെടുത്തണമെന്നാണ് ബിജെപിയുടെ ആവശ്യം.

ബംഗാള്‍ ഒരു പോലീസ് സംസ്ഥാനമായി മാറിയിരിക്കുന്നു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആയുധമായി പോലീസിനേയും സിഐഡിയേയും സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും മുകുള്‍ റോയ് ആരോപിച്ചു. സംസ്ഥാനത്ത് ജനാധിപത്യ തകര്‍ച്ചയുടെ പിന്നില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണെന്നും റോയ് ആരോപിച്ചു.