മകന് അമ്മയെ വെട്ടിനുറുക്കി ചോരകുടിച്ചു; സംഭവം മാന്ത്രിക ക്രിയകൾക്കിടെ; ദുർമന്ത്രവാദി ഒളിവില്‍
പുതുവര്‍ഷത്തലേന്ന് അമ്മയെ കൊന്ന് രക്തം കുടിച്ചു മകന്റെ നരബലി. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് പുതുവര്‍ഷത്തിന്റെ തലേന്നാള്‍ രാജ്യത്തെ നടുക്കുന്ന കൊലപാതകം നടന്നത്. 27 വയസുകാരനായ ദിലീപ് യാദവാണ് തന്റെ അമ്മയായ സുമരിയയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് ദൃക്സാക്ഷിയായ അയല്‍വാസിയില്‍ നിന്നാണ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വിവരം പുറത്തറിഞ്ഞത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണു സംഭവത്തിനു ദൃക്സാക്ഷിയായ രാംകചർ ഗ്രാമത്തിലെ സമീറൻ യാദവ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. അയൽക്കാരിയായ സുമരിയയുടെ വീട്ടിൽ പതിവു സന്ദർശനത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് ഇവർ കൊലപാതകത്തിനു ദൃക്സാക്ഷിയായത്.
വീടിനടുത്തെത്തിയപ്പോള്‍ അസാധാരണ ശബ്ദങ്ങൾ കേട്ടു. അടുത്തെത്തിയപ്പോൾ കോടാലി ഉപയോഗിച്ച് മകൻ അമ്മയുടെ കഴുത്തിലും നെഞ്ചിലും തലയിലും വെട്ടുന്നതാണു കണ്ടത്. മുറിവുകളിൽനിന്ന് രക്തം പുറത്തുവന്ന് സുമരിയ പ്രാണവേദനയിൽ പുളയുമ്പോൾ മകൻ രക്തം കുടിക്കുകയായിരുന്നു. രംഗങ്ങൾ കണ്ടു ഞെട്ടിത്തരിച്ച സമീറനു ഒരക്ഷരം പോലും മിണ്ടാനായില്ല.
മൃതദേഹം ചെറുകഷണങ്ങളായി വെട്ടിനുറുക്കിയശേഷം തീയിലേക്കെറിഞ്ഞു കത്തിച്ചു. ഭയന്നതിനാൽ കുറച്ചുദിവസത്തേക്ക് ആരോടും ഒന്നും പറയാൻ സാധിച്ചില്ലെന്നു സമീറന് പറയുന്നു. രണ്ട് ദിവസങ്ങൾക്കു ശേഷം മരുമകനോടു കാര്യം പറഞ്ഞു. ഇതിനു ശേഷമാണ് സംഭവം പൊലീസിൽ അറിയിച്ചത്.
തുടര്‍ന്ന് പോലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് കരിഞ്ഞ എല്ലിന് കഷ്ണങ്ങളും രക്തക്കറകളും മാത്രമാണ്. സമീപത്തുനിന്ന് പൂജാ സാധനങ്ങളും മാംസാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ നടന്നത് ആഭിചാരത്തിന്റെ ഭാഗമായ നരബലിയാണെന്ന നിഗമനത്തിലാണ് പോലീസ്.
മാന്ത്രിക കര്‍മങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് വിവരം. വീട്ടില്‍ നിന്ന് താന്ത്രിക കര്‍മങ്ങള്‍ക്കായുള്ള പുസ്തകങ്ങളും കണ്ടെത്തിയിട്ടുണ്ട്. അച്ഛനും സഹോദരനും മരണപ്പെട്ടതും ഭാര്യ തന്നെ ഉപേക്ഷിച്ച് പോയതിനും കാരണം അമ്മയാണെന്നായിരുന്നു ഇയാള്‍ വിശ്വസിച്ചിരുന്നത്. അമ്മയെ ദുര്‍മന്ത്രവാദിയായാണ് ഇയാള്‍ കണ്ടിരുന്നത്.
തുടര്‍ന്ന് അമ്മയോടുള്ള പകയിലും അന്ധവിശ്വാസവും മൂലം ഇയാള്‍ നിഷ്ഠൂരമായ കൊലയിലേക്ക് തിരിയുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. അതേസമയം അമ്മയെ കൊലപ്പെടുത്തിയ ദിലീപ് യാദവ് ഒളിവിലാണെന്നാണ് വിവരം.