നടിയെ ബലാത്സംഗം ചെയ്ത് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു: കാസ്റ്റിങ് ഡയറക്ടര്‍ക്ക് ജീവപര്യന്തം

single-img
5 January 2019

നടിയെ ബലാത്സംഗം ചെയ്ത് നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കാസ്റ്റിങ് ഡയറക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷ. മുംബൈ സെഷന്‍ കോടതിയാണ് കാസ്റ്റിങ് ഡയറക്ടര്‍ രവീന്ദ്രനാഥ് ഘോഷിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ രവീന്ദ്രനാഥ് ഘോഷില്‍ നിന്ന് കോടതി 1.31 ലക്ഷം രൂപ പിഴയും ഈടാക്കി. ഇതില്‍ നിന്ന് 1 ലക്ഷം രൂപ പരാതിക്കാരിക്ക് നഷ്ടപരിഹാരമായി ലഭിക്കും.

2011 ലാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയ്ക്ക് ടെലിവിഷന്‍ സീരിയലില്‍ വേഷം നല്‍കാമെന്ന് രവീന്ദ്രനാഥ് ഘോഷ് വാഗ്ദാനം നല്‍കി. തുടര്‍ന്ന് ഒരു സീരിയലിന്റെ ഓഡീഷനില്‍ യുവതി പങ്കെടുക്കുകയും ചെയ്തു. വേഷം നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങിത്തരണമെന്ന് രവീന്ദ്രനാഥ് ഘോഷ് യുവതിയോട് ആവശ്യപ്പെട്ടു.

2012 ഫെബ്രുവരിയില്‍ യുവതിയെ ഒരു ലോഡ്ജിലേക്ക് വിളിച്ചു വരുത്തി രവീന്ദ്രനാഥ് ഘോഷ് ബലാത്സംഗം ചെയ്തു. ഇതു കൂടാതെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. പിന്നീട് വഴങ്ങി തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചു നല്‍കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ യുവതി അയാളുടെ ആവശ്യം നിരസിച്ചു.

തുടര്‍ന്ന് രവീന്ദ്രനാഥ് ഘോഷ് ഭര്‍ത്താവിന് യുവതിയുടെ ചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചു കൊടുത്തു. സംഭവത്തിന് ശേഷം ഭര്‍ത്താവ് തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ചെന്ന് യുവതി ആരോപിച്ചു. 2018 ലാണ് യുവതി പോലീസില്‍ പരാതി നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.