ഇന്ത്യയില്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതുന്നവരെ ബോംബിട്ട് കൊല്ലണമെന്ന് ബി.ജെ.പി നേതാവ്

single-img
4 January 2019

ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന് തോന്നുന്ന ഓരോരുത്തരെയും ബോംബിട്ട് കൊല്ലണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. ഖറ്റൗലി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ വിക്രം സെയ്‌നിയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിരിക്കുന്നത്. ബുലന്ദ്ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് നടന്‍ നസറുദ്ദീന്‍ ഷാ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു വിക്രമിന്റെ പരാമര്‍ശം.

ഇന്ത്യയില്‍ ജിവിക്കുന്നത് സുരക്ഷിതത്തോടെയല്ലെന്നും ഇവിടെ ജീവിക്കാന്‍ ഭയമുണ്ടെന്നും പറയുന്നവരെ ബോംബിട്ട് കൊല്ലണമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു മന്ത്രി സ്ഥാനം എനിക്കു തരൂ. ഇങ്ങനെ പറയുന്നവരെ ഞാന്‍ ഇല്ലാതാക്കിത്തരാം. ഒറ്റ എണ്ണത്തിനെയും ബാക്കിവെക്കാതെ എല്ലാവരെയും ഇല്ലാതാക്കണമെന്നും വിക്രം സെയ്‌നി പറഞ്ഞു.

ഇന്ത്യയില്‍ ജീവിക്കാന്‍ പേടിയാണെന്ന് പറയുന്നവര്‍ രാജ്യദ്രോഹികളാണ്. അവര്‍ ശിക്ഷിക്കപ്പെടണം. അവര്‍ രാജ്യം വിടണം. രാജ്യത്തോട് ഒരു സ്‌നേഹവുമില്ലെങ്കില്‍ എന്തിനിവിടെ ജീവിക്കുന്നു? ഇവിടെ സുരക്ഷിതമല്ലെങ്കില്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് പോകൂ. ആരാണ് നിങ്ങളെ തടയുന്നതെന്നും എം.എല്‍.എ ചോദിക്കുന്നു.

ഇതിന് മുന്‍പും സെയ്‌നി വിവാദ പരാമര്‍ശങ്ങല്‍ നടത്തിയിട്ടുണ്ട്. വന്ദേമാതാരം പാടാന്‍ മടിക്കുന്നവരുടെയും ഭാരത് മാതാ കി ജയ് പറയാത്തവരുടെയും പശുക്കളെ ബഹുമാനിക്കാത്തവരുടെയും കൈകാലുകള്‍ വെട്ടുമെന്നാണ് എം.എല്‍.എ 2017ല്‍ പറഞ്ഞത്. ഉത്തരവാദിത്തമില്ലാത്ത നേതാക്കളാണ് മുസ്‌ലിംകളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കുന്നതെന്നും പറഞ്ഞിരുന്നു. മുസ്‌ലിംകള്‍ കാരണമാണ് ഇന്ത്യാ വിഭജന സമയത്ത് ഹിന്ദുക്കള്‍ പ്രശ്‌നങ്ങള്‍ നേരിട്ടതെന്നും എം.എല്‍.എ പറഞ്ഞിരുന്നു.