‘കുടുംബത്തിന് വേണ്ടാത്ത സ്ത്രീകളെ ശബരിമലയില്‍ കയറ്റിയ പിണറായി വിജയന്‍ തെങ്ങ് കയറാന്‍ പോകട്ടെ’: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ് എന്‍.ശിവരാജന്‍

single-img
2 January 2019

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ ശിവരാജന്‍. പിണറായി വിജയന് തെങ്ങ് കയറാന്‍ പോകാമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ശബരിമലയെ തകര്‍ക്കാനാണ് കൊലയാളി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അതിശക്തമായ തിരിച്ചടി വിജയന് കിട്ടും. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഇടപെട്ടുകഴിഞ്ഞു. അതുകൊണ്ട് ഒരു കാരണവശാലും ശബരിമലയെ തകര്‍ക്കാന്‍, ആചാരങ്ങളെ തകര്‍ക്കാന്‍ അനുഷ്ഠാനങ്ങളെ തകര്‍ക്കാന്‍ അവുവദിക്കില്ല.’ ശിവരാജന്‍ പറഞ്ഞു.

ശബരിമലയിലെ അവസാന വാക്ക് തന്ത്രിയാണ്. ബി.ജെ.പി സമരം സജീവമാക്കും. ആണും പെണ്ണും കെട്ട, കുടുംബത്തിന് വേണ്ടാത്ത സ്ത്രീകള്‍ എന്നിങ്ങനെ മോശം പദപ്രയോഗങ്ങളും ശിവരാജന്‍ നടത്തി. ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്നത് ഇപ്പോള്‍ ശിവരാജനാണ്. സമരപ്പന്തലില്‍ വച്ചാണ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.