അവള്‍ ലെസ്ബിയന്‍; തന്നെ മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചു; വാര്‍ത്താ സമ്മേളനത്തില്‍ നടി തനുശ്രീ ദത്തയ്‌ക്കെതിരേ മീ ടു ആരോപണവുമായി രാഖി സാവന്ത്: വീഡിയോ…

single-img
25 October 2018

തന്നെ നടി തനുശ്രീ ദത്ത പല വട്ടം ലെസ്ബിയന്‍ റേപ്പിനിരയാക്കിയെന്ന് രാഖി സാവന്ത്. തനുശ്രീ തന്റെ സ്വകാര്യഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചുവെന്നും പല സന്ദര്‍ഭങ്ങളിലും റേപ്പ് ചെയ്തുവെന്നും രാഖി പത്രസമ്മേളനത്തില്‍ ആരോപിച്ചു. പത്തുവര്‍ഷം മുമ്പ് വരെ തന്റെ അടുത്തസുഹൃത്തായിരുന്നു തനുശ്രിയെന്നും എന്നാല്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ അവരെ താന്‍ വെറുക്കുകയായിരുന്നുവെന്നും രാഖി പറഞ്ഞു.

തനുശ്രീയുടെ മീ ടു ആരോപണത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് മാനഭംഗഭീഷണികളും കൊലപാതകഭീഷണികളും തനിക്കുണ്ടായെന്നും രാഖി ആരോപിച്ചു. ‘തനുശ്രീ മുടിമുറിച്ചത് തന്നെ ഈ അസുഖം ഉണ്ടായത് കൊണ്ടാണ്. എന്നോടുള്ള അമിതമായ ഇഷ്ടം കൂടിയാണ് മുടി മുറിക്കുന്നതെന്നാണ് പറഞ്ഞത്.

അവള്‍ ഉള്ളില്‍ ആണ്‍കുട്ടിയാണ്. സിഗരറ്റില്‍ മയക്കുമരുന്ന് കലര്‍ത്തിയും മദ്യം കുടിപ്പിച്ചും അവര്‍ എന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെസ്ബിയന്‍ ആണെന്ന് രാഖി പറയുന്നു. എന്നാല്‍ മറ്റ് നടിമാരുടെ പേര് പറയാന്‍ രാഖി തയാറായില്ല.

നാനാ പടേക്കര്‍ക്ക് എതിരെ തനുശ്രീയുടെ ആരോപണം വന്നതിന് പിന്നാലെ തനുശ്രീക്കെതിരെ രാഖി പത്ര സമ്മേളനം നടത്തിയിരുന്നു. തനുശ്രീ നുണ പറയുന്നവളാണെന്നും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്നുമായിരുന്നു ആരോപണം. തുടര്‍ന്ന് രാഖി സാവന്തിനെതിരെ പത്ത് കോടിയുടെ മാനനഷ്ടക്കേസ് തനുശ്രീ ഫയല്‍ ചെയ്തു. ഇതിന് പിന്നാലെയാണ് രാഖി വീണ്ടും പത്രസമ്മേളനം നടത്തിയത്.

നേരത്തെ, മുതിര്‍ന്ന നടന്‍ നാന പടേക്കര്‍ തന്നെ ലൈംഗികമായി ആക്രമിച്ചുവെന്ന നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. ബോളിവുഡിലെ പ്രമുഖതാരങ്ങള്‍ എല്ലാം തന്നെ തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഡാന്‍സ് റിഹേഴ്‌സലിനിടയില്‍ നാനാ പടേക്കര്‍ മോശമായി സ്പര്‍ശിക്കുകയും ചീത്ത രീതിയില്‍ ഇടപെടുകയും ചെയ്തതോടെ സംവിധായകനോടും നിര്‍മാതാവിനോടും പരാതിപ്പെട്ടപ്പോള്‍ കള്ളക്കേസുണ്ടാക്കി അവര്‍ തനിക്കെതിരെ പരാതി കൊടുത്തതായി തനുശ്രീ വെളിപ്പെടുത്തിയിരുന്നു.