സംവിധായകന്റെ പെരുമാറ്റം അതിരുകടന്നതോടെ ചെരുപ്പൂരി അടിച്ചു: ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി തെന്നിന്ത്യന്‍ ഗ്ലാമര്‍ നായിക മുംതാസ്

single-img
24 October 2018

തെന്നിന്ത്യന്‍ ഗ്ലാമര്‍ നായികയായിരുന്ന മുംതാസ് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്ത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മുംതാസ് സിനിമാലോകവും പ്രേക്ഷകരും നടിമാരോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് വിശദമാക്കിയത്. സംവിധായകരില്‍ നിന്നടക്കം ദുരനുവഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സംവിധായകന്റെ പെരുമാറ്റം അതിരുകടന്നതോടെ ചെരുപ്പൂരി അടിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

നടിഗര്‍ സംഘമാണ് സംഭവം ഒത്തുതീര്‍പ്പാക്കിയതെന്നും അവര്‍ വെളിപ്പെടുത്തി. അതേസമയം സംവിധായകന്റെ പേരു വെളിപ്പെടുത്താന്‍ ഗ്ലാമര്‍ നായിക തയ്യാറായില്ല. മോശമായി പെരുമാറിയ ഒരാളോട് ദേഷ്യപ്പെടേണ്ടിവന്നു. അതിന് ശേഷം എവിടെ വെച്ച് കണ്ടാലും അയാള്‍ മാഡം എന്നാണ് വിളിക്കുന്നതെന്നും മുംതാസ് പറഞ്ഞു.

അഭിനയ ജീവിതത്തിന്റെ ആദ്യ കാലത്ത് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചും മുംതാസ് വിവരിച്ചു. പണ്ട് ഓഡിഷന് പോകുമ്പോള്‍ അമ്മ കൂടെ വരുമായിരുന്നു. അമ്മയ്ക്ക് വരാന്‍ കഴിയാത്തപ്പോള്‍ മുളക് പൊടി പൊതിഞ്ഞു തരും. അന്ന് കുരുമുളക് സ്‌പ്രേ ഒന്നും ലഭ്യമല്ല. ആരെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ ഉപയോഗിക്കണമെന്ന് പറഞ്ഞാണ് അമ്മ മുളകുപൊടി പൊതിഞ്ഞുതന്നിരുന്നതെന്നും മുംതാസ് പറഞ്ഞു.

സംവിധായകനോ നിര്‍മാതാവോ നടനോ തനിച്ചു കാണണം, മുറിയിലേക്ക് വരൂ എന്ന് വിളിച്ചാല്‍ പോകാതിരിക്കുകയാണ് നല്ലത്. അപകടം തിരിച്ചറിയാന്‍ കഴിയണം. ഇരകളാകാന്‍ നിന്നുകൊടുക്കരുതെന്നും മുംതാസ് പറഞ്ഞു. സിനിമാ മേഖലയിലെ ചിലരും ഒരു വിഭാഗം പ്രേക്ഷകരും നടിമാരെ പ്രൊഫഷണല്‍ വേശ്യകള്‍ എന്ന നിലയിലാണ് കാണുന്നത്.

കലാകാരികള്‍ അവരുടെ ജോലി ചെയ്ത് ജീവിക്കുന്നുവെന്ന് അംഗീകരിക്കുന്നില്ല. ബിഗ് ബോസ് വീട്ടില്‍ നിങ്ങള്‍ കോണ്ടം വിതരണം ചെയ്യുന്നുണ്ടോ എന്ന ചോദ്യം കേള്‍ക്കേണ്ടിവന്നു. ഇതാണ് ആളുകളുടെ മാനസികാവസ്ഥ. നിങ്ങളുടെ വീട്ടില്‍ നിന്നും ഒരു സ്ത്രീ ജോലിക്ക് പോകുമ്പോള്‍ അവള്‍ ആരുടെയോ ഒപ്പം കിടക്കാന്‍ പോവുകയാണ് എന്നാണ് കരുതുക? പെണ്‍കുട്ടികള്‍ പുറത്തുപോയി ജോലി ചെയ്യുന്നതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും മുംതാസ് ആവശ്യപ്പെട്ടു.