മണാലിയിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി മലയാളികള്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

single-img
25 September 2018

മണാലിയിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി മലയാളികള്‍ കുടുങ്ങി. എല്ലാവരും സുരക്ഷിതരാണെന്ന് ഹിമാചല്‍ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. വിവരം ലഭിച്ച ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ ഹിമാചല്‍ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.

56 മലയാളികളാണ് കുടുങ്ങികിടക്കുന്നത് എന്നാണ് വിവരം. ഇതില്‍ പാലക്കാട് കൊല്ലങ്കോട് നിന്നുള്ള മുപ്പത് പേരും തിരുവനന്തപുരം സ്വദേശികളായ 13 പേരുമുണ്ട്. റോഡുകള്‍ തകര്‍ന്നതും പ്രതികൂല കാലാവസ്ഥയുമാണ് ഇവരുടെ മടക്കയാത്രക്ക് തടസം.

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മണാലി ലേഹ് ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കിന്നോര്‍, ചമ്പാ ജില്ലകളില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

ഒറ്റപ്പെട്ട പോയ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം വ്യോമസേന തുടരുകയാണ്. പ്രധാന നനദികളും കരകവിഞ്ഞ് ഒഴുകുകയാണ്. അതേസമയം ട്രെക്കിംഗിന് പോയ 45 പേരെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.