യാത്രക്കാരെ ഭയത്തിന്റെ മുൾമുനയിൽനിർത്തി വടിവാളുമായി ബസിൽ കോളേജ് വിദ്യാര്‍ത്ഥികളുടെ ആഘോഷം;വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു
ചെന്നൈ: ബസില്‍ വടിവാളുമായി യാത്ര ചെയ്ത നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. വാഷര്‍മാന്‍പേട്ട് പൊലീസാണ് പ്രസിഡന്‍സി കോളെജിലെ നാലു വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി വിദ്യാര്‍ഥികളെ പരസ്യമായി തല്ലി. റെഡ് ഹില്‍സില്‍ നിന്ന് പുറപ്പെട്ട 57 എഫ് ബസിലാണ് ഒരുപറ്റം വിദ്യാര്‍ഥികള്‍ വടിവാളുമായി യാത്ര ചെയ്തത്.
ബസിന്റെ വാതില്‍പ്പടിയില്‍ തൂങ്ങിനിന്ന് മുദ്രാവാക്യം മുഴക്കിയും ഉച്ചത്തില്‍ പാട്ടുപാടിയും അലോസരമുണ്ടാക്കിയ വിദ്യാര്‍ഥികള്‍ പൊടുന്നനെ ബാഗില്‍ ഒളിപ്പിച്ചുവെച്ച വടിവാള്‍ പുറത്തെടുത്തു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. മുന്നിലെയും പിന്നിലെയും വാതില്‍പ്പടിയില്‍ തൂങ്ങിനിന്ന രണ്ടുവിദ്യാര്‍ഥികള്‍ വടിവാള്‍ ബസിനകത്തേക്കും പുറത്തേക്കും വീശി. റോഡില്‍ വാളുരസി തീപ്പൊരിയുണ്ടാക്കി. യാത്രക്കാര്‍ മാത്രമല്ല, റോഡിലൂടെ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിച്ചിരുന്നവരും ഭയചകിതരായി. അവര്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങി. വടിവാള്ക്കസര്ത്തിന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ ‘വൈറലാ’യി.
ഇതിന് മുന്‍പും സമാന രീതിയില്‍ വടിവാളും കത്തിയുമുള്പ്പെടുന്ന മാരക ആയുധങ്ങളുമായി ആളുകളെ ഭയപ്പെടുത്തുന്ന രീതിയില്‍ വിദ്യാര്‍ത്ഥികള്‍ നഗരത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട്.
യാത്രക്കാരെ ഭയത്തിന്റെ മുൾമുനയിൽനിർത്തി വടിവാളുമായി ബസിൽ കോളേജ് വിദ്യാർഥികളുടെ ആഘോഷം
യാത്രക്കാരെ ഭയത്തിന്റെ മുൾമുനയിൽനിർത്തി വടിവാളുമായി ബസിൽ കോളേജ് വിദ്യാര്‍ത്ഥികളുടെ ആഘോഷം;വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു
Posted by Evartha TV on Friday, August 31, 2018