ജസ്റ്റിസ് കെ എം ജോസഫിന്റെ സീനിയോറിറ്റി വിവാദം: ജഡ്ജിമാര്‍ പ്രതിഷേധം അറിയിച്ചു; ചീഫ് ജസ്റ്റീസ് അറ്റോര്‍ണി ജനറലിനെ വിളിച്ചുവരുത്തി

single-img
6 August 2018

ന്യൂഡല്‍ഹി: ജസ്റ്റീസ് കെ.എം. ജോസഫിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അറ്റോര്‍ണി ജനറല്‍ കെ.ക. വേണുഗോപാലിനെ വിളിച്ചുവരുത്തി. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ചീഫ് ജസ്റ്റീസ് അറ്റോര്‍ണി ജനറലിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്.

ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനത്തില്‍ കേന്ദ്രത്തിന്റെ നയം ചൂണ്ടിക്കാട്ടി ഒരു വിഭാഗം ജഡ്ജിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടു.

അതേസമയം, നിലവിലെ കീഴ്‌വഴക്കം അനുസരിച്ചാണ് നിയമനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മറ്റ് രണ്ടുപേരും ജസ്റ്റിസ് കെ എം ജോസഫിന് മുമ്പ് ജഡ്ജിമാരായവരാണെന്നും കേന്ദ്രം അറിയിച്ചു.

ആദ്യമയച്ച പേര് സീനിയോരിറ്റിയില്‍ ആദ്യം വെക്കണമായിരുന്നുവെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ കെ എം ജോസഫിനോട് അനീതി കാണിച്ചെന്നും ജഡ്ജിമാര്‍ വ്യക്തമാക്കിയിരുന്നു.

വിഷയത്തില്‍ ഇടപെടാമെന്ന് ചീഫ് ജസ്റ്റീസ് ജഡ്ജിമാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറ്റോര്‍ണി ജനറലിനെ വിളിച്ചുവരുത്തിയത്.

അതേസമയം ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മാറ്റമില്ല.

ജസ്റ്റീസ് ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കണമെന്നു ജനുവരി പത്തിനു കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നെങ്കിലും ഏപ്രില്‍ 26ന് അതു മടക്കിയതിനെത്തുടര്‍ന്നു ജൂലൈ 16നു വീണ്ടും ശിപാര്‍ശ ചെയ്തതാണ് അംഗീകരിച്ചത്.