ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവ്

single-img
25 July 2018

2015 ലെ പട്ടേല്‍ പ്രക്ഷോഭത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പാടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവ്. ബിജെപി എംഎല്‍എയായ റുഷികേഷ് പട്ടേലിന്റെ ഓഫീസ് തകര്‍ത്തതിനാണ് ഹാര്‍ദിക് പട്ടേലിന് ശിക്ഷ വിധിച്ചിരിക്കുന്നത്.

50,000 രൂപ പിഴ അടക്കാനും കോടതി ആവശ്യപ്പെട്ടു. ഗുജറാത്തിലെ മെഹ്‌സാന കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പട്ടേല്‍ സമുദായത്തിലെ മറ്റു രണ്ടു നേതാക്കളായ ലാല്‍ജി പട്ടേല്‍, എകെ പട്ടേല്‍ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കും രണ്ട് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.

2015 ജൂലൈ 23 ന് ആയിരുന്നു സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം പ്രക്ഷോഭം നടത്തിയത്. പ്രക്ഷോഭത്തിനിടെ ജനക്കൂട്ടം വിസ്‌നഗര്‍ എംഎല്‍എയുടെ ഓഫീസ് തകര്‍ത്തു എന്നതാണ് കേസ്. ഹാര്‍ദിക് ഉള്‍പ്പടെ 17 പേര്‍ക്കെതിരെയായിരുന്നു കേസ്.