ആദ്യം പീഡിപ്പിക്കപ്പെട്ടത് 16ാം വയസ്സില്‍: വൈദികര്‍ ബ്ലാക് മെയില്‍ ചെയ്ത് പീഡിപ്പിച്ച സംഭവത്തില്‍ യുവതിയുടെ മൊഴി ഇങ്ങനെ
ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികചൂഷണ വിവാദത്തില്‍ നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ. എബ്രഹാം വര്‍ഗീസ് (സോണി), കറുകച്ചാല്‍ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, തുമ്പമണ്‍ ഭദ്രാസനത്തിലെ കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. ഇന്നലെ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതിനിടെ യുവതിയുടെ മൊഴി പുറത്തുവന്നു. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബലാല്‍സംഗമെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പും ഒരു വൈദികന്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് വീട്ടമ്മ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.
അഞ്ച് വൈദികര്‍ക്കെതിരയാണ് ലൈംഗിക പീഡനം സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. എന്നാല്‍ ഫാ. ജെയ്‌സ് കെ.ജോര്‍ജ്ജ്, ഫാ. എബ്രാഹം വര്‍ഗ്ഗീസ്, ഫാ.ജോണ്‍സണ്‍ വി.മാത്യു, ഫാ.ജോബ് മാത്യു എന്നീ നാല് പേര്‍ക്കെതിരെ മാത്രമാണ് വീട്ടമ്മ മൊഴി നല്‍കിയത്.
ഇടവക വികാരിയായിരുന്ന എബ്രാഹം വര്‍ഗീസ് 16 വയസ്സുമുതല്‍ തന്നെ പീഡിപ്പിച്ചിരുന്നു. ഇക്കാര്യം വിവാഹ ശേഷം ഫാ.ജോബ് മാത്യുവിനോട് കുമ്പസരിച്ചു. ഇതിന് ശേഷം ഇക്കാര്യം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി പലവട്ടം ജോബ് മാത്യു പീഡിപ്പിച്ചു.
പിന്നീട് ഒപ്പം പഠിച്ച ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവിനോട് വൈദികരുടെ ചൂഷണം തുറന്നുപറഞ്ഞു. ഇതോടെ ഇവരുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷിണിപ്പെടുത്തി ഫാ.ജോണ്‍സണ്‍ വി.മാത്യുവും പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.
മാനസികനില തെറ്റുമെന്ന സ്ഥിതിയായപ്പോഴാണ് ഫാ.ജെയ്‌സ് കെ.ജോര്‍ജ്ജിന് മുന്നില്‍ കൗണ്‍സിലിങിന് പോയയത്. ഇതോടെ പീഡന വിവരങ്ങള്‍ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി, കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് ഈ വൈദികനും പീഡിപ്പിച്ചുവെന്നാണ് കേസ്.
ഹോട്ടല്‍ ബില്ല് നല്‍കാനായി ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഏഴര പവന്‍ സ്വര്‍ണ്ണം മോഷ്ടിക്കേണ്ടിവന്നുവെന്നും സ്ത്രീയുടെ മൊഴിയിലുണ്ട്. ഹോട്ടല്‍ ബില്ല് ഇമെയിലില്‍ കണ്ടതോടെയാണ് വൈദികരുടെ ചൂഷണം ഭര്‍ത്താവ് തിരിച്ചറിയുന്നത്.
അതിനിടെ, യുവതിയുടെ വെളിപ്പെടുത്തലിനെതിരെ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വിഭാഗം രംഗത്തെത്തി. ഭര്‍ത്താവിന് എഴുതി നല്‍കിയ സത്യപ്രസ്താവനയില്‍ ഒരിടത്തും വൈദികര്‍ നിര്‍ബന്ധിച്ചിട്ടാണു പോയതെന്നു യുവതി പറഞ്ഞിട്ടില്ലെന്നും യുവതിയുടെ വാക്കുകളില്‍ തെളിയുന്നതു വൈദികരുമായുള്ള ആത്മബന്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
യുവതിയുടെ സത്യപ്രസ്താവന ഭര്‍ത്താവ് സഭാനേതൃത്വത്തിനും നല്‍കിയിരുന്നു. വിവാഹത്തിനുശേഷം ചെയ്ത തെറ്റുകള്‍ എന്ന തലക്കെട്ടോടെയാണ് അധ്യാപികയായ യുവതിയുടെ സത്യപ്രസ്താവന. വിവാഹശേഷവും പൂത്തോട്ട് ഫാ. സോണി വര്‍ഗീസുമായുള്ള സ്‌നേഹബന്ധം തുടര്‍ന്നിരുന്നുവെന്നും തിരുവല്ലയിലെ സ്‌കൂളിന്റെ ബോര്‍ഡിങ്ങിലും പൂത്തോട്ടിന്റെ വീട്ടിലും തന്റെ വീട്ടിലുമായി പല തവണ ശാരീരികമായി ബന്ധപ്പെട്ടുവെന്നുമാണ് യുവതി പ്രസ്താവനയില്‍ പറയുന്നത്.
ജൂനിയറായി പഠിച്ച ഫാ. ജോണ്‍സണ്‍ വര്‍ഗീസ് മണാലിനെ കാണുന്നതും ചാറ്റിങ്ങിലേക്കു തിരിയുന്നതും 2015 ഒക്‌ടോബറിലാണെന്നും സത്യപ്രസ്താവനയിലുണ്ട്. ആദ്യം സൗഹാര്‍ദപരമായിരുന്നു ഫോണ്‍ ബന്ധം. പിന്നീടു സെക്‌സ് ചാറ്റിങ് നടത്തുകയും നഗ്‌ന ഫോട്ടോകളും വീഡിയോകളും അയച്ചുകൊടുക്കുകയും ചെയ്തു. ഒരു തവണ അച്ചനൊപ്പം കോഴഞ്ചേരിയില്‍നിന്നു പത്തനംതിട്ടയ്ക്കടുത്തു വരെ കാറില്‍ യാത്ര ചെയ്യുകയും ചെയ്തു.
2015 ഒക്‌ടോബറിലാണു ഫാ.ജെയ്‌സ് കെ. ജോര്‍ജിനെ പരിചപ്പെട്ടതെന്നും തങ്ങള്‍ ഒ.വി.ബി.എസിന് ഒന്നിച്ചു പഠിച്ചവരായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. നഗ്‌ന ഫോട്ടോകളും വീഡിയോകളും അങ്ങോട്ടുമിങ്ങോട്ടും അയച്ചുകൊടുത്തെന്നും എറണാകുളം ഹോട്ടല്‍ ലേ മെറിഡിയനില്‍ നിരവധി തവണ താമസിച്ചുവെന്നും അന്നെല്ലാം ഹോട്ടലിലെ ബില്ല് താനാണ് അടച്ചതെന്നും സത്യപ്രസ്താവനയിലുണ്ട്.
2016 ഡിസംബര്‍ 28നു തന്റെ പേരിലാണു ഹോട്ടല്‍ ലേ മെറിഡിയന്‍ ബുക്ക് ചെയ്തത്. 29 ന് ഉച്ചവരെ ഹോട്ടലില്‍ താമസിച്ചു. 2017 ഫെബ്രുവരിയിലും ജൂണിലും ഹോട്ടല്‍ ലേ മെറിഡിയനിലെത്തി. കഴിഞ്ഞ ജനുവരി അഞ്ചിനു വീണ്ടും പോയി. ജോബ് മാത്യു അച്ചനെ കാണാന്‍ പല തവണ കരുണഗിരി ആശ്രമത്തില്‍ പോയിട്ടുണ്ട്. താന്‍ മറ്റുള്ളവര്‍ക്കൊപ്പം പോകുമ്പോള്‍ സ്‌കൂളിലോ ആശുപത്രിയിലോ പോകുകയാണെന്നാണു പറഞ്ഞിരുന്നത്.
നെറ്റിന്റെ കോച്ചിങ്, രണ്ടു ദിവസം സ്‌റ്റേ ചെയ്തുള്ള സ്‌കൂളിന്റ നിര്‍ബന്ധിത ട്രെയിനിങ് തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞും വീട്ടില്‍നിന്നു പോയിട്ടുണ്ട്. ഫാ. ജോണ്‍സന്റെ കൂടെ കാറില്‍ പോയപ്പോള്‍ പത്തനംതിട്ടയില്‍ ടീച്ചറിനെ കാണാന്‍ പോയെന്നാണു വീട്ടില്‍ പറഞ്ഞത്.
ഫാ. ജോബ് മാത്യുവിന്റെ കൂടെ പോയപ്പോള്‍ മല്ലപ്പള്ളിയില്‍ കുറേ സാധനങ്ങള്‍ വാങ്ങിക്കാനുണ്ടെന്നും സ്‌കൂളില്‍ എക്‌സ്ട്രാാസ് ഉണ്ടെന്നുമാണു പറഞ്ഞത്. മുണ്ടപ്പള്ളിയില്‍ പോയപ്പോള്‍ കാര്‍ ഫാ. സോണി വര്‍ഗീസിന്റെ വീട്ടിലാണ് ഇട്ടിരുന്നത്. അമ്മയോട് കള്ളം പറഞ്ഞാണ് അച്ചനെ കാണാന്‍ പോയിരുന്നതെന്നും സത്യപ്രസ്താവനയിലുണ്ട്.