അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നില്‍ തീവ്ര സ്വഭാവമുള്ളവരെന്ന് മുഖ്യമന്ത്രി;തീവ്രവാദത്തിനെതിരെ മതനിരപേക്ഷസമൂഹം അണിനിരക്കണം
അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നില്‍ തീവ്ര സ്വഭാവമുള്ളവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്.
അഭിമന്യുവിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായിട്ടുളളതായും,അക്രമത്തിന് നേതൃത്വം വഹിച്ചത് ക്യമ്പസിന് പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണെന്നും, തീവ്രവാദത്തിനെതിരെ മതനിരപേക്ഷസമൂഹം ജാഗ്രതയോടെ അണിനിരക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുവില്‍ കേരളത്തിലെ ക്യമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത് തകര്‍ക്കാനുള്ള നീക്കം ഏതു ഭാഗത്തു നിന്നായാലും സര്‍ക്കാര്‍ കര്‍ശനമായി നേരിടുകതന്നെ ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം ക്യമ്പസുകളില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ…
Posted by Pinarayi Vijayan on Monday, July 2, 2018