‘വെരി സിമ്പിൾ’; കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മൂന്നു വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന വില തന്നെയാണ് പെട്രോളിനും ഡീസലിനും ഇപ്പോഴുള്ളത്: ഇന്ധന വിലക്കയറ്റത്തെ ന്യായീകരിച്ച് അമിത് ഷാ
മോദി സര്‍ക്കാര്‍ രാജ്യത്തെ പുതിയ വെളിച്ചത്തിലേക്ക് നയിച്ചതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയ സ്ഥിരതയാര്‍ന്ന സര്‍ക്കാരാണ് മോദിയുടേത്. വിലക്കയറ്റം തടഞ്ഞ സര്‍ക്കാര്‍ ഇന്ധനവിലപ്രശ്നത്തിലും ഉടന്‍ പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മൂന്നു വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന വില തന്നെയാണ് പെട്രോളിനും ഡീസലിനും ഇപ്പോഴുള്ളത്. അതേ വില നിങ്ങള്‍ക്ക് മൂന്നു ദിവസം കൊണ്ട് മടുത്തോയെന്നും അദ്ദേഹം ചോദിച്ചു.
പെട്രോള്‍ ഡീസല്‍ വില വര്‍ധനയ്‌ക്കെതിരെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഇതേക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നതിനെ ഭയക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ഈ സഖ്യം ഒരു വ്യത്യാസവും ഉണ്ടാക്കില്ല. 2019 ലെ തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികള്‍ക്ക് സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ല. പ്രതിപക്ഷം നുണയുടെ രാഷ്ട്രീയമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മോദിയെ പുറത്താക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. ബിജെപിയുടെ ലക്ഷ്യം അഴിമതിയും ദാരിദ്ര്യവും ഇല്ലാതാക്കുകയെന്നതും. അഴിമതിരഹിത ഭരണമാണ് മോദി സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നത്. ജനാധിപത്യപരമായാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.